India Pakistan Ceasefire: 'ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്ന പരിഹാരത്തിൽ ഇടപെടാം'; വെടിനിർത്തലിൽ ഇടപെട്ടു എന്നും ട്രംപ്

India Pakistan Ceasefire: അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാകിസ്താൻ സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായതെന്ന രീതിയിലാണ് ട്രംപ് പ്രതികരിച്ചത്

Written by - Zee Malayalam News Desk | Last Updated : May 11, 2025, 11:23 AM IST
  • വെടിനിർത്തൽ തീരുമാനത്തെ അഭിനന്ദിച്ച് ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലാണ് ട്രംപ് കുറിപ്പ് പങ്കുവെച്ചത്.
  • കശ്മീർ പ്രശ്നത്തിൽ ഇടപെടാൻ അമേരിക്ക തയാറാണെന്നും ട്രംപ് കുറിപ്പിൽ പറയുന്നു.
India Pakistan Ceasefire: 'ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്ന പരിഹാരത്തിൽ ഇടപെടാം'; വെടിനിർത്തലിൽ ഇടപെട്ടു എന്നും ട്രംപ്

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽ തീരുമാനത്തിൽ ഇടപെട്ടെന്ന അവകാശവാദം വീണ്ടും ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ തീരുമാനത്തെ അഭിനന്ദിച്ച് ട്രൂത്ത് സോഷ്യൽ എന്ന സമൂഹമാധ്യമത്തിലാണ് ട്രംപ് കുറിപ്പ് പങ്കുവെച്ചത്. അമേരിക്ക ഇടപെട്ടാണ് ഇന്ത്യ പാകിസ്താൻ സംഘർഷത്തിൽ വെടിനിർത്തൽ ഉണ്ടായതെന്ന രീതിയിലാണ് ട്രംപ് പ്രതികരിച്ചത്. കശ്മീർ പ്രശ്നത്തിൽ ഇടപെടാൻ അമേരിക്ക തയാറാണെന്നും ട്രംപ് കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഇന്ത്യയുടെയും പാകിസ്താന്റെയും ശക്തവും അചഞ്ചലവുമായ നേതൃത്വത്തെക്കുറിച്ച് ഞാൻ വളരെ അഭിമാനിക്കുന്നു. കാരണം അനേകരുടെ മരണത്തിനും നാശത്തിനും കാരണമായേക്കാവുന്ന നിലവിലെ ആക്രമണം നിർത്താനുള്ള സമയമായി എന്ന് പൂർണ്ണമായി അറിയാനും മനസ്സിലാക്കാനും ശക്തിയും ജ്ഞാനവും ധൈര്യവും ലഭിച്ചു. ദശലക്ഷക്കണക്കിന് നല്ലവരും നിരപരാധികളുമായ ആളുകൾ മരിക്കാമായിരുന്നു! നിങ്ങളുടെ ധീരമായ പ്രവൃത്തികൾ നിങ്ങളുടെ പാരമ്പര്യത്തെ വളരെയധികം മെച്ചപ്പെടുത്തുന്നു. ഈ ചരിത്രപരവും വീരോചിതവുമായ തീരുമാനത്തിലെത്താൻ യുഎസ്എയ്ക്ക് നിങ്ങളെ സഹായിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ചർച്ച ചെയ്തിട്ടില്ലെങ്കിലും, ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായും ഞാൻ വ്യാപാരം ഗണ്യമായി വർദ്ധിപ്പിക്കാൻ പോകുന്നു. കൂടാതെ, ആയിരം വർഷം കഴിഞ്ഞാലും കശ്മീർ പ്രശ്നത്തിൽ എന്തെങ്കിലും പരിഹാരം ഉണ്ടാക്കുമെങ്കിൽ അതിൽ ഇടപെടാൻ അമേരിക്ക തയ്യാറാണ്. ചെയ്ത ജോലിയിൽ ഇന്ത്യയുടെയും പാകിസ്താന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ!!!

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയിലെത്താൻ അമേരിക്ക പങ്കുവഹിച്ചു എന്ന് വീണ്ടും വീണ്ടും ആവർത്തിക്കുകയാണ് ട്രംപ്. വെടിനിർത്തൽ അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി കൃത്യമായി നേരത്തെ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നതാണ്. അത് തന്നെയാണ് ട്രംപ് വീണ്ടും ആവർത്തിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News