)
ചെന്നൈ: കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തമിഴ്നാട്ടിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം പറഞ്ഞു. നടനും ടിവികെ അധ്യക്ഷനുമായ വിജയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് മരിച്ചത്.
തമിഴക വെട്രി കഴകം പരിപാടിക്ക് അപേക്ഷ നൽകിയത് സെപ്തംബർ 23ന് ആണ്. ആദ്യം ലൈറ്റ് ഹൗസ് റൗണ്ട് ആണ് ആവശ്യപ്പെട്ടത്. ഇത് വളരെ അപകടം പിടിച്ച സ്ഥലമായിരുന്നു. തൊട്ടടുത്ത് പെട്രോൾ പമ്പും നദിയും ഉള്ളതിനാൽ കൂടുതൽ ആളുകൾക്ക് ഒരുമിച്ചുകൂടാൻ അനുമതി നിഷേധിച്ച് അപേക്ഷ തള്ളി.
രണ്ടാമത് മറ്റൊരു മാർക്കറ്റിൽ പരിപാടി നടത്താനായി അപേക്ഷ നൽകിയെങ്കിലും അത് ചെറിയ സ്ഥലം ആയതിനാൽ അനുമതി നിഷേധിച്ചു. സാധാരണ രാഷ്ട്രീയ പാർട്ടികൾ പരിപാടികൾ സംഘടിപ്പിക്കുമ്പോൾ 12,000-15,000 ആളുകളാണ് വരുന്നത്. അതിനാലാണ് വേലുച്ചാമിപുരത്ത് അനുമതി നൽകിയതെന്ന് എഡിജിപി ഡേവിഡ്സൺ പറഞ്ഞു.
വെള്ളിയാഴ്ചയാണ് ഇവിടെ പരിപാടി നടത്താൻ അപേക്ഷ നൽകിയത്. ഹൈ റിസ്ക് കാറ്റഗറി എന്ന് വിശേഷിപ്പിക്കാവുന്ന ആൾക്കൂട്ടമാണ് ഉണ്ടായതെന്നും എഡിജിപി പറഞ്ഞു. 20 പേർക്ക് ഒരു പോലീസ് എന്ന നിലയിലാണ് സുരക്ഷ ഒരുക്കിയത്. തിരുച്ചിറപ്പള്ളിയിൽ 650, പെരുംബാളൂരിൽ 480 നാഗപട്ടണം 410 എന്നിങ്ങനെയാണ് സുരക്ഷയ്ക്കായി പോലീസുകാരെ നിയോഗിച്ചത്.
ആംബുലൻസുകൾ എത്തിയത് പോലീസിന്റെ കൃത്യമായ നിർദേശത്തെ തുടർന്നായിരുന്നു. പരിപാടിക്കിടെ കല്ലേറ് ഉണ്ടായിട്ടില്ലെന്നും എഡിജിപി ഡേവിഡ്സൺ വ്യക്തമാക്കി. കരൂരിലും നാമക്കലിലും വിജയ് എത്താൻ വൈകി. പരിക്കേറ്റവരെ സ്ഥലത്ത് നിന്ന് മാറ്റാൻ പോലും സാധിക്കാത്ത അത്ര തിരക്കായിരുന്നുവെന്നും എഡിജിപി പറഞ്ഞു.
ആളുകൾ അധികമാണെന്നും 15 മീറ്റർ മാറി നിന്ന് പ്രസംഗിക്കണമെന്നും പറഞ്ഞുവെങ്കിലും ടിവികെ നേതാക്കൾ കേട്ടില്ല. നല്ല കവറേജ് ലഭിക്കണമെങ്കിൽ മുന്നിൽ നിന്ന് സംസാരിക്കണമെന്നായിരുന്നു നേതാക്കൾ പറഞ്ഞത്. പ്രഭാതഭക്ഷണം പോലും കഴിക്കാത്ത ആൾക്കൂട്ടമായിരുന്നു അവിടെ. ഭക്ഷണമോ വെള്ളമോ ഇവർക്ക് ലഭിച്ചില്ലെന്നും എഡിജിപി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.