നിയസഭ നടപടികള്‍ പുരോഗമിക്കുന്നു: രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എത്തിയില്ല

  

Last Updated : May 19, 2018, 12:42 PM IST
നിയസഭ നടപടികള്‍ പുരോഗമിക്കുന്നു: രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ എത്തിയില്ല

ബംഗളൂരു‍: വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസ്-ജെഡിഎസ് പക്ഷവും ബിജെപി പക്ഷവും വിജയ പ്രതീക്ഷ മാത്രമാണ് പങ്കുവെയ്‌ക്കുന്നത്. എന്നാല്‍, രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഭയിലെത്തിയിട്ടില്ല. കോണ്‍ഗ്രസിന്‍റെ ആനന്ദ് സിംഗും പ്രതാപ് ഗൗഡ പാട്ടീലുമാണ് സഭയിലെത്താത്തത്. ഇതില്‍ ആനന്ദ് സിംഗ് ബിജെപി പക്ഷത്തേക്ക് കൂറുമാറിയെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം അദ്ദേഹവുമായി ആര്‍ക്കും ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല.

കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ ചാക്കിട്ടുപിടിയ്‌ക്കാന്‍ ബിജെപി എല്ലാ മാര്‍ഗ്ഗങ്ങളും സ്വീകരിക്കുകയാണെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണിത്. 

ഒരു എംഎല്‍എയ്‌ക്ക് 100 മുതല്‍ 150 കോടി വരെ രൂപ വാഗ്ദാനം ചെയ്യുന്ന ശബ്ദ സന്ദേശങ്ങളും ഇന്നലെ പുറത്തുവിട്ടിരുന്നു. അതേസമയം, വൊക്കലിഗ സമുദായക്കാരായ ആറ് ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്നാണ് ജെഡിഎസിന്‍റെ വാദം. വൈകുന്നേരത്തെ വിശ്വാസ വോട്ടെടുപ്പില്‍ എന്ത് സംഭവിക്കുമെന്നുള്ളതിലെ അവ്യക്തത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 

Trending News