)
സംഘർഷം നിലനിൽക്കുന്ന ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയുമായുണ്ടായ വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ് അറിയിച്ചു. ബിജാപൂരിലെ തെക്കുപടിഞ്ഞാറൻ മേഖലയിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ച ഇൻ്റലിജൻസ് വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ ആരംഭിച്ചത്. ഇന്ന് രാവിലെ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിൽ വെടിവയ്പ്പ് ഉണ്ടായി. ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സേനയിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് നിന്നും ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, ദൈനംദിന ഉപയോഗത്തിനുള്ള വസ്തുക്കൾ തുടങ്ങിയവ സൈന്യം കണ്ടെടുത്തു.
ALSO READ: മലപ്പുറം സെൻട്രൽ ജയിലിലെ ജയിലറെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വ്യാഴാഴ്ച, റായ്പൂരിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ കിഴക്കുള്ള ഗരിയബന്ദ് പ്രദേശത്തു നിന്നും മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം മനോജ് ബാലകൃഷ്ണ ഉൾപ്പടെ പത്ത് മാവോയിസ്റ്റുകളെ സൈന്യം വെടിവച്ചു കൊന്നു. ബസ്തർ മേഖലയിലെ ഏഴ് മാവോയിസ്റ്റ് ബാധിത ജില്ലകളിൽ ഒന്നായ ബിജാപൂർ, തെക്കൻ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ഗ്രൂപ്പിൻ്റെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്നു. 2026 മാർച്ച് 31 ആകുമ്പോളേക്കും രാജ്യം മാവോയിസ്റ്റ് മുക്തമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.