ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി യുഐഡിഎഐ

അഞ്ഞൂറ് രൂപ കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ട് തള്ളി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും യുഐഡിഎഐ വ്യക്തമാക്കി.

Last Updated : Jan 4, 2018, 07:26 PM IST
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി യുഐഡിഎഐ

ന്യൂഡല്‍ഹി: അഞ്ഞൂറ് രൂപ കൊടുത്താല്‍ ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നുള്ള റിപ്പോര്‍ട്ട് തള്ളി യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും യുഐഡിഎഐ വ്യക്തമാക്കി.

പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അജ്ഞാത വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്. കഴിഞ്ഞ ആറുമാസത്തോളമായി ഈ ഗ്രൂപ്പിലൂടെ ഓണ്‍ലൈന്‍ വില്‍പ്പന നടത്തുന്നതായും ദി ട്രിബ്യൂണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. 500 രൂപ നല്‍കി ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കച്ചവടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ വാങ്ങാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പേടിഎം വഴി പണം അടച്ചാല്‍ പത്ത് മിനിറ്റിനുള്ളില്‍ വിവരങ്ങള്‍ ലഭ്യാമാകുമെന്നും ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റിപ്പോര്‍ട്ടുകളെ തള്ളി യുഐഡിഎഐ രംഗത്തെത്തിയത്.

Trending News