ന്യൂഡൽഹി: യുഎസ്-ഇറാൻ സൈനിക സംഘർഷ സാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യൻ മേഖലയിലേക്കുള്ള നിരവധി വിമാന സർവീസുകൾ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികൾ റദ്ദാക്കി. കെഎൽഎം, ലുഫ്തൻസ, എയർ ഫ്രാൻസ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് സുരക്ഷാ കാരണങ്ങളാൽ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്.
മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണികൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇസ്രയേൽ, ദുബായ്, റിയാദ്, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തി. ഇറാന്റെയും ഇറാഖിന്റെയും വ്യോമാതിർത്തികൾ ഒഴിവാക്കുമെന്ന് ഡച്ച് എയർലൈനായ കെഎൽഎം വ്യക്തമാക്കി.
എയർ ഫ്രാൻസ് ടെൽ അവീവിലേക്കും ദുബായിലേക്കുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചപ്പോൾ, ഇസ്രയേലിലേക്കുള്ള പകൽ സമയ വിമാനങ്ങൾ മാത്രമാണ് ലുഫ്തൻസ നിലവിൽ അനുവദിക്കുന്നത്. യുണൈറ്റഡ് എയർലൈൻസ്, എയർ കാനഡ എന്നിവയും ടെൽ അവീവ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.
ഇറാന് നേരെ സൈനിക നടപടി ഉണ്ടായേക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകളെത്തുടർന്നാണ് ഈ പ്രതിസന്ധി രൂക്ഷമായത്. യുഎസ് നാവികപ്പട ഇറാന് നേരെ നീങ്ങുന്നതായുള്ള റിപ്പോർട്ടുകൾ വ്യോമഗതാഗത മേഖലയിൽ വലിയ ആശങ്കയുണ്ടാക്കി. നേരത്തെ ഇതേ ഭീതിയെത്തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി മണിക്കൂറുകളോളം അടച്ചിട്ടത് ആഗോളതലത്തിൽ വിമാന സർവീസുകളെ സാരമായി ബാധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









