)
ഉത്തരകാശി: ഉത്തരാഖണ്ഡ് ദുരന്തത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. മേഘവിസ്ഫോടനത്തിലും തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അവശിഷ്ടങ്ങൾക്കടയിൽ 60ലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ദുരന്തത്തിന് പിന്നാലെ ഉത്തരകാശിയിലെ 12 ഗ്രാമങ്ങളാണ് ഒറ്റപ്പെട്ട് പോയത്.
28 മലയാളികളും പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഗംഗോത്രി ക്യാമ്പിലാണ് ഇവരുള്ളത്.ഇവരെ എയർലിഫ്റ്റ് ചെയ്യാനാണ് സാധ്യത.
കാലാവസ്ഥ മോശമായത് രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. കൂടാതെ രക്ഷാപ്രവർത്തകർക്ക് ദുരന്തബാധിത മേഖലയിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് തടസമാണ്. മേഖലയിലേക്ക് കൂടുതൽ രക്ഷാപ്രവർത്തകരെ വ്യോമമാർഗം എത്തിക്കാനും സർക്കാർ ശ്രമിക്കുന്നുണ്ട്.
ഉത്തരകാശിയിൽ നിന്നും ഗംഗോത്രിയിലേക്ക് എത്തുന്ന പ്രയാസമാണ്. ദേശീയപാത പലയിടത്തും തകർന്നു. എൻഡിആർഎഫിന്റെ മൂന്ന് പുതിയ സംഘത്തെ കൂടി ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. ധരാലി ഗ്രാമത്തിൽ കെട്ടിടങ്ങൾ അടക്കം മണ്ണിനടിയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേ