)
ഉത്തരാഖണ്ഡ്: ഖീർ നദിയിലുണ്ടായ മിന്നല്‍ പ്രളയത്തിന് ശേഷം പ്രളയബാധിത പ്രദേശത്തെ കാര്യങ്ങള്‍ ഏകീകരിക്കുന്നതിനുള്ള അടിയന്തര യോഗം ചേര്‍ന്നിരിക്കുകയാണ് സംസ്ഥാന ദുരന്ത നിവാരണ സേന. നിലവിൽ പ്രളയത്തില്‍പ്പെട്ടവരുടെ ജീവന് രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി പറഞ്ഞു.
ഉത്തരാഖണ്ഡിലെ ഉത്തര കാശിയില്‍ ഇന്നലെ ഉച്ചയോടെ ഉണ്ടായ മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നാല് പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു, 130 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രളയത്തില്‍ ഉത്തരാഖണ്ഡിലെ പുരാതന ശിവക്ഷേത്രമായ കല്പ കേദാറിന്റെ ബാക്കി അവശിഷ്ടങ്ങള്‍ ഖീര്‍ നദിയില്‍ കണ്ടെത്തിയെന്നും റിപ്പോർട്ടുണ്ട്.
പ്രദേശത്ത് നിലവിൽ ശക്തമായ മഴ തുടരുകയാണ് എന്നാണ് റിപ്പോർട്ട്. പലയിടത്തും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഉത്തരകാശി - ദരാലി റോഡ് ഒലിച്ചു പോയതും റോഡുകൾ തകർന്നതും മോശം കാലാവസ്ഥയും കുത്തനെയുളള ഭൂപ്രദേശം എന്നിവയെല്ലാം രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ് എന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ഓറഞ്ച് അലർട്ട് പറഞ്ഞിട്ടുണ്ട് മാത്രമല്ല നദീതിരങ്ങളിലുള്ളവരോട് മാറി താമസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുഷ്കര്‍ സിങ് ധാമിയുമായി ഫോണില്‍ സംസാരിച്ച് മുഴുവന്‍ പിന്തുണയും അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സഹായവും യു പി സർക്കാർ വാഗ്ജാനം ചെയ്തിട്ടുണ്ട്. ഗംഗോത്രിയിലേക്കുളള വഴിയിലെ പ്രധാന ഇടത്താവളമായ ധാരാലിയിൽ നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംസ്റ്റേകളുമുണ്ട്. ഇവിടങ്ങളിൽ മേഘവിസ്ഫോടനം കനത്ത നാശമാണ് വിതചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.