ഡല്‍ഹി : വഖഫ് നിയമത്തില്‍ വരുത്തിയ മാറ്റങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ ലിസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന് മുമ്പാകെ വിഷയം ഉന്നയിച്ച മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതെസമയം മുസ്ലീം പുരോഹിതരുടെ സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന അര്‍ഷാദ് മദനി ഒരു ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ടെന്ന് സിബല്‍ പറഞ്ഞു.
കോടതിക്ക് ഇമെയില്‍ വഴി കേസുകള്‍ ലിസ്റ്റ് ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നതിനുള്ള ഒരു സംവിധാനം ഇതിനകം നിലവിലുണ്ടെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി, അത് പാലിക്കണമെന്നും വാക്കാലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൗലാന അര്‍ഷാദ് മദനിയുടെ ഹര്‍ജി ഉച്ചകഴിഞ്ഞ് പരിശോധിക്കുമെന്നും ചീഫ് ജസ്റ്റിസ് സിബലിനെ അറിയിച്ചു.
ഏപ്രില്‍ 5 ന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ച വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്.
ലോക്‌സഭാ എംപിമാരായ അസദുദ്ദീന്‍ ഒവൈസി, മുഹമ്മദ് ജാവേദ്, ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന്‍, മുസ്ലീം പുരോഹിത സംഘടനയായ സമസ്ത കേരള ജെം-ഇയ്യത്തുല്‍ ഉലമ, എന്‍ജിഒ അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്‌സ് എന്നിവരും ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









