)
നടന്മാരായ ദുല്‍ഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീടുകളിൽ ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായി റെയ്ഡ് നടക്കുകയാണ്. ഭൂട്ടാനിൽ നിന്ന് കൊണ്ടുവന്ന് ഹിമാചലിൽ റീ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ വാങ്ങിയതിനാണ് ഇവരുടെ വീടുകളിൽ കസ്റ്റംസ് റെയ്ഡ് നടക്കുന്നത്. പൃഥ്വിരാജിന്റെ തേവരയിലുള്ള വീട്, ദുൽഖർ സൽമാന്റെ പനമ്പിള്ളി നഗറിലുള്ള വീട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. മോട്ടോർ വാഹന വകുപ്പുമായി സഹകരിച്ച് കേരളത്തിൽ മുപ്പതിടങ്ങളിലാണ് കസ്റ്റംസ് റെയ്ഡ് നടക്കുന്നത്.
ഭൂട്ടാനിൽ നിന്ന് കൊണ്ടുവന്ന് ഹിമാചലിൽ രജിസ്റ്റർ ചെയ്ത കാറുകൾ വാങ്ങിക്കുന്നത് തെറ്റാണോ? എന്താണ് ഭൂട്ടാൻ വാഹനക്കടത്ത്? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം.
ഭൂട്ടാന് സൈന്യം ഉപേക്ഷിച്ചതും വിന്റേജ് കാറ്റഗറിയില്‍ പെടുന്നതുമായ വാഹനങ്ങള്‍ ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി എത്തിക്കുന്നതാണ് ഭൂട്ടാൻ വാഹനക്കടത്ത്. ഇത്തരത്തിൽ ഇന്ത്യയിലേക്ക് വാഹനക്കടത്ത് നടക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് കസ്റ്റംസ് രാജ്യവ്യാപകമായി അന്വേഷണം ഊർജിതമാക്കിയതും പരിശോധന നടത്തുന്നതും.
ഭൂട്ടാന് സൈന്യത്തിലെ പഴക്കം ചെന്ന വാഹനങ്ങളാണ് ഇത്തരത്തിൽ ലേലം ചെയ്ത് നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ഭൂട്ടാൻ സൈന്യം എസ്യുവികളും മറ്റും ലേലം ചെയ്യുമ്പോൾ ഇന്ത്യയിൽ നിന്നുള്ള ഇടനിലക്കാർ ഇത് കുറഞ്ഞ വിലയ്ക്ക് വാങ്ങും. തുടർന്ന് ഈ കാറുകൾ ഹിമാചൽ പ്രദേശിൽ റീ രജിസ്റ്റർ ചെയ്യും. ഇങ്ങനെ ചെയ്ത ശേഷം വലിയ വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കും. നികുതി വെട്ടിച്ചാണ് ഇത്തരത്തിൽ വാഹനങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ വിൽക്കുന്നത്.
നാലിരട്ടി വിലയിലാണ് പല സംസ്ഥാനങ്ങളിലും വാഹനങ്ങൾ വിറ്റഴിച്ചിരിക്കുന്നത്. ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍, പഴയ മോഡല്‍ ഡിഫൻഡർ വിവിധ എസ്യുവികള്, ട്രക്കുകള്‍ തുടങ്ങിയവയാണ് ഭൂട്ടാനിൽ നിന്നും എത്തിച്ചിട്ടുള്ളത്. കേരളത്തിൽ മാത്രം ഇത്തരത്തിലുള്ള 200 വാഹനങ്ങൾ വിറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഹിമാചല്‍പ്രദേശിലെ എച്ച്പി 52 രജിസ്ട്രേഷന് നമ്പറിലാണ് കൂടുതല്‍ വാഹനങ്ങളും എടുത്തിരിക്കുന്നത്.
ഭൂട്ടാനിൽ നിന്ന് എത്തിച്ചിട്ടുള്ള ഈ വാഹനങ്ങൾ കസ്റ്റംസിന്റെ പ്രിവന്റീവ് യൂണിറ്റുകള്‍ പിടിച്ചെടുത്തേക്കും. സിനിമാ താരങ്ങളും വ്യവസായികളും അടക്കം നിരവധി പേർ ഈ വാഹനങ്ങൾ വാങ്ങിയിട്ടുണ്ട്. ഇവ കേരളത്തിൽ രജിസ്ട്രേഷന് മാറ്റിയോ എന്നതും അന്വേഷിക്കും. വാഹനങ്ങള്‍ നികുതി അടച്ചിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയിൽ വരും. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പിന് ഡി.ആര്.എ ഭൂട്ടാൻ വാഹനക്കടത്തിനെ കുറിച്ച് സൂചനകൾ നൽകിയിരുന്നതായാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.