Who is Abu Akasha: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട കൊടുംഭീകരൻ; ആരാണ് അബു ആകാശ?

അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും ഏർപ്പെട്ടിട്ടുള്ള കൊടുംഭീകരനാണ് കൊല്ലപ്പെട്ട അബു ആകാശ.  

Written by - Zee Malayalam News Desk | Last Updated : May 10, 2025, 03:22 PM IST
  • അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും ഇയാൾ ഏർപ്പെട്ടിട്ടുണ്ട്.
  • ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഇയാളുടെ സംസ്കാരം ഫൈസലാബാദിലാണ് നടന്നത്.
  • പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരുടെയും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
Who is Abu Akasha: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട കൊടുംഭീകരൻ; ആരാണ് അബു ആകാശ?

ലഷ്കർ ഇ ത്വയ്ബ ഭീകരനാണ് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഖാലിദ് അഥവാ അബു ആകാശ. ജമ്മു കശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള തീവ്രവാദിയാണ് ഇയാൾ. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ആയുധക്കടത്തിലും ഇയാൾ ഏർപ്പെട്ടിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ഇയാളുടെ സംസ്കാരം ഫൈസലാബാദിലാണ് നടന്നത്. പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരുടെയും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറുടെയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. 

26 പേരുടെ ജീവനെടുത്ത പഹൽ​ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ  5 കൊടുംഭീകരർ ആണ് കൊല്ലപ്പെട്ടത്. മൂന്ന് ജെയ്ഷെ ഭീകരരും രണ്ട് ലഷ്കർ ഭീകരരുമാണ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നത്. മെയ് 7നാണ് പഹൽ​ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. കേന്ദ്ര സർക്കാരാണ് കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ടത്. അബു ജുൻഡാൽ, ഹാഫിസ് മുഹമ്മദ് ജമീൽ, യൂസഫ് അസർ, മുഹമ്മദ് ഹസൻ ഖാൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഭീകരർ.

Also Read: Mohammad Yusuf Azhar Killed: ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടത് കൊടുംഭീകരർ; ആരാണ് മുഹമ്മദ് യൂസഫ് അസർ?

അതേസമയം ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ പാകിസ്താൻ ഇന്ത്യൻ അതിർത്തി കടന്ന് ആക്രമണം നടത്തുകയാണ്. ഇതിനെതിരെ ഇന്ത്യയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അന്താരാഷ്ട്ര വ്യോമപാത പാകിസ്ഥാൻ ദുരുപയോഗം ചെയ്യുന്നുവെന്ന് ഇന്ത്യ. പാക് പ്രകോപനത്തിന് തക്കതായ മറുപടി നൽകിയെന്നും പാകിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ചുവെന്നും പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാർത്താ സമ്മേശനത്തിൽ പറ‍ഞ്ഞു ബാലിസ്റ്റിക് മിസൈലുകൾ ഇന്ത്യ തകർത്തു. ആറ് പാക് സൈനിക താവളങ്ങളിൽ ഇന്ത്യ തിരിച്ചടിച്ചു. പാകിസ്ഥാൻ യുദ്ധ വിമാനങ്ങൾ ഉപയോഗിച്ചു. ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാൻറെ ആക്രമണം. ഇന്ത്യ ഇതിന് ശക്തമായ തിരിച്ചടി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News