ജെയ്ഷെ മുഹമ്മദ് ഭീകരനാണ് കൊല്ലപ്പെട്ട മുഹമ്മദ് യൂസഫ് അസർ. ഉസ്താദ് ജി, മുഹമ്മദ് സലിം, ഗോസി സാഹബ് എന്നീ പേരുകളിലും ഇയാൾ അറിയപ്പെട്ടിരുന്നു. മൗലാന മസൂദ് അസറിന്റെ സഹോദരീ ഭർത്താവാണ് ഇയാൾ. ജെയ്ഷെ മുഹമ്മദിന്റെ ആയുധ പരിശീലകനായിരുന്നു മുഹമ്മദ് യൂസഫ് അസർ.
ജമ്മുകശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളുടെ പിന്നിൽ പ്രവർത്തിച്ച കൊടുംഭീകരനാണ് ഇയാൾ. കാണ്ഡഹാർ വിമാന റാഞ്ചലിന് പിന്നിലും ഇയാൾ പ്രവർത്തിച്ചു. ജമ്മുകശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലാണ് അഞ്ച് കൊടുംഭീകരരെ വധിച്ചതായി കേന്ദ്രം വ്യക്തമാക്കിയത്.
Op Sindoor strikes kill Jaish Chief Masood Azhar's brother-in-law, the man behind IC-814 hijacking
Read @ANI Story | https://t.co/LevcjsrzFR#OperationSindoor #Jaisemohammad #MasoodAzhar #Pakistan #YusufAzhar pic.twitter.com/1D9IlDmhmi
— ANI Digital (@ani_digital) May 10, 2025
ALSO READ: ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് കൊടുംഭീകരരെ വധിച്ചു; ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രം
മൂന്ന് ജെയ്ഷെ ഭീകരരും രണ്ട് ലഷ്കർ ഭീകരരുമാണ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നത്. മെയ് ഏഴിന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.
കേന്ദ്ര സർക്കാർ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങൾ പുറത്തുവിട്ടു. മെയ് ഏഴിന് പാകിസ്ഥാനിലെ മുരിദ്കെയിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ അബു ജുൻഡാൽ, ഹാഫിസ് മുഹമ്മദ് ജമീൽ, യൂസഫ് അസർ, അബു ആകാശ, മുഹമ്മദ് ഹസൻ ഖാൻ എന്നീ കൊടുംഭീകരരാണ് കൊല്ലപ്പെട്ടത്. അഞ്ച് കൊടുംഭീകരരെ ഓപ്പറേഷൻ സിന്ദൂറിൽ വധിച്ചതായി കേന്ദ്രം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.