)
അസം: ഗായകൻ സുബിൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് മാനേജർ സിദ്ധാർഥ് ശർമയും ഇവൻറ് മാനേജർ ശ്യാംകനു മഹന്തയും അറസ്റ്റിൽ. ഇവർ രണ്ടുപേരെയും ഡൽഹിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
ഇവരെ രണ്ടുപേരെയും ഗുവാഹാട്ടിയിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ട്. ശ്യാംകനു സിംഗപ്പൂരിൽ ഒളിവിലായിരുന്നുവെന്നും ഹാജരാകണമെന്ന് ആവശ്യപ്പെട്ടത് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് ശേഷം ഇന്ത്യയിലേക്കുള്ള മടങ്ങിവരവിനിടയിൽ ഡൽഹി വിമാനത്താവളത്തിൽ വച്ച് അറസ്റ്റു ചെയ്യുകയായിരുന്നു. സിദ്ധാർഥ് ശർമയെ ഗുഡ്ഗാവിലെ അപ്പാർട്മെന്റിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ സുബിന്റെ ഡ്രമ്മർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ സിംഗപ്പൂരിൽ സുബിൻ കയറിയ യാത്രാബോട്ടിലും ഉണ്ടായിരുന്നു.
സംഭവത്തിൽ സുബീന്റെ സഹോദരനും പോലീസ് ഓഫീസറുമായ സന്ദ്യപൊന്‍ ഗാര്‍ഗ്, നടി നിഷിത ഗോസ്വാമി, അമൃതപ്രഭ, ലോക്കല്‍ ടിവി ചാനല്‍ ഉടമസ്ഥന് സഞ്ജീവ് നരെയ്ന് എന്നിവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇവരെല്ലാം സുബീന്‍ മരിക്കുന്ന സമയത്ത് സിംഗപ്പൂരിലുണ്ടായിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ ഒരു ടീം ഡല്‍ഹിയിലുണ്ടെന്നും മറ്റൊരു ടീം സിംഗപ്പൂരിലേക്ക് പോകുമെന്നും ജനങ്ങള്‍ പോലീസില്‍ വിശ്വസിക്കണമെന്നും അസം ഡിജിപി ഹര്‍മീത് സിങ്ങ് വ്യക്തമാക്കിയിട്ടുണ്ട്.
സിംഗപ്പൂരില്‍വച്ച് സെപ്റ്റംബര്‍ 19 ന് ഒരു സ്കൂബ ഡൈവിങ് അപകടത്തിലാണ് സുബീന്‍ മരിച്ചത് എന്നായിരുന്നു പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ലാസറസ് ദ്വീപില്‍ നീന്തുന്നതിനിടെ ഗായകന് അപസ്മാരം സംഭവിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ ഗരിമ സൈകിയ ഗാര്‍ഗ് വെളിപ്പെടുത്തുകയും സ്കൂബ ഡൈവിങ്ങുമായി ബന്ധപ്പെട്ട വാദങ്ങള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.