)
കണ്ണൂർ: സുഹൃത്ത് ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മരിച്ചത് പാപ്പിനിശ്ശേരി സ്വദേശിയായ പ്രശാന്ത് ആണ്.
പ്രശാന്തിനെ വീട്ടിൽ കയറി ആക്രമിച്ചത് സുഹൃത്തായ പാപ്പിനിശ്ശേരി സ്വദേശിയായ ഷഫീഖ് ഹംസയാണ്. സംഭവം നടന്നത് ഏപ്രിൽ 18 രാവിലെയായിരുന്നു. പ്രതിയായ ഷഫീഖ് പ്രശാന്തിന്റെ വീട്ടിൽ നിന്നും ചുറ്റികയെടുത്താണ് ആക്രമിച്ചത്.
ഷഫീഖ് പ്രശാന്തിന്റെ വീട്ടിൽ കുടിവെള്ളം ആവശ്യപ്പെട്ടാണ് എത്തിയത് തുടർന്ന് ഷഫീഖിന് നൽകാൻ തണ്ണിമത്തൻ ജ്യൂസ് തയ്യാറാക്കുന്നതിനിടെ പുറകിലൂടെ വന്ന് ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പ്രശാന്തിനെ ആക്രമിച്ച ശേഷം ഒരു രക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖ് ട്രെയിൻ തട്ടി മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഒരു വർഷമായി കറക്കം മോഷ്ടിച്ച സ്കൂട്ടറിൽ! ഒടുവിൽ നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ വലയിൽ; പ്രതി റിമാന്റിൽ
സ്കൂട്ടർ മോഷ്ടിച്ച് ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി സഹദ് ആണ് പിടിയിലായത്. കോഴിക്കോട് കുന്ദമംഗലം പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കുന്ദമംഗലം മുട്ടാഞ്ചേരി സ്വദേശിയായ ഷുക്കൂറിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 57 കെ 3735 എന്ന നമ്പരിലുള്ള സ്കൂട്ടർ ഒരു വർഷം മുൻപ് മോഷണം പോയിരുന്നു. പടനിലം എന്ന സ്ഥലത്തെ ദീനാര്‍ ഹോട്ടലിന് മുന്നിൽ നിന്നുമാണ് പ്രതി വാഹനം മോഷ്ടിച്ച് കൊണ്ടുപോയത്. കഴിഞ്ഞ വർഷം മെയിൽ ആയിരുന്നു മോഷണം നടന്നത്.
വാഹനം മോഷണം പോയതിന് പിന്നാലെ ഉടമ കുന്ദമംഗലം പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തിരൂരങ്ങാടി പോലീസ് നൈറ്റ് പട്രോളിംഗ് നടത്തുന്നതിനിടെയാണ് പ്രതി സഹദിനെ സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നത്. തുടർന്ന് പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷ്ടിച്ച സ്കൂട്ടറാണ് ഇയാളുടെ പക്കലുണ്ടായിരുന്നതെന്ന് വ്യക്തമാകുന്നത്.
കുന്ദമംഗലത്ത് നിന്നാണ് സ്കൂട്ടർ മോഷ്ടിച്ചതെന്ന് വ്യക്തമായതോടെ തിരൂരങ്ങാടി പോലീസ് വിവരം കുന്ദമംഗലം പോലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് ഇവര്‍ സ്ഥലത്തെത്തി സഹദിനെ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.