Megha Death Case: മേഘയുടെ മരണത്തിന് കാരണം സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് ആണെന്ന് മേഘയുടെ അച്ഛൻ ആരോപിച്ചിരുന്നു.

തിരുവനന്തപുരം: ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ മേഘ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ ഒളിവിൽപ്പോയ മലപ്പുറം സ്വദേശിയായ സഹപ്രവർത്തകനായി അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മേഘയുടെ മരണത്തിന് കാരണം സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ സുകാന്ത് ആണെന്ന് മേഘയുടെ അച്ഛൻ ആരോപിച്ചിരുന്നു.
മലപ്പുറം എടപ്പാൾ സ്വദേശിയായ സുകാന്ത് വിവാഹ വാഗ്ദാനം നൽകി മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നാണ് ആരോപണം. പോലീസ് സുകാന്തിന്റെ വിവരങ്ങൾ തേടി ഇന്ന് ഇന്റലിജൻസ് ബ്യൂറോയ്ക്ക് കത്ത് നൽകും. ഇയാളുടെ അവധി അടക്കമുള്ള വിവരങ്ങൾ തേടിയാണ് പോലീസ് ഐബിക്ക് കത്തുനൽകുക.
സുകാന്തിനെ തേടി ഇന്നലെ പോലീസ് മലപ്പുറത്തെ വീട്ടിൽ എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. ഇയാൾ മുൻകൂർ ജാമ്യത്തിനായി ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നു. ഐബി ഉദ്യോഗസ്ഥൻ സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം.
എന്നാൽ, പോലീസിന്റെ അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നാണ് മേഘയുടെ കുടുംബം ആരോപിക്കുന്നത്. സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തിരുവനന്തപുരം പേട്ട പോലീസ് ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തിയില്ല.
ആദ്യഘട്ടത്തിൽ തന്നെ സുകാന്തിനെതിരെ പോലീസിൽ പരാതി നൽകി. എന്നാൽ കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പോലീസ് ഇത് ഗൗരവത്തിലെടുത്തില്ല. ഇത് സുകാന്തിന് ഒളിവിൽ പോകാൻ സഹായകരമായെന്ന് മേഘയുടെ അച്ഛൻ ആരോപിച്ചു. അതേസമയം, ഒളിവിൽപോയ സുകാന്തിനായി അന്വേഷണം ശക്തമാക്കിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
മേഘയുടെ ഫോണിന്റെ ശാസ്ത്രീയ പരിശോധനാ ഫലവും കേസിൽ നിർണായകമാകും. ഐബിയും സുകാന്തിന്റെ മൊഴിയെടുത്തിരുന്നു. ഇയാളെ ജോലിയിൽ നിന്ന് മാറ്റി നിർത്തി ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ടെന്നാണ് ഐബിയുടെ വിശദീകരണം. തിരുവനന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഐബി ഉദ്യോഗസ്ഥ മേഘയെ മാർച്ച് ഇരുപത്തിനാലിന് രാവിലെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.