നടി ആക്രമിക്കപ്പെട്ട കേസ്: നാദിര്‍ഷയുടേയും കാവ്യയുടേയും മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയും നടി കാവ്യാ മാധവനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കും.

Last Updated : Sep 25, 2017, 10:26 AM IST
നടി ആക്രമിക്കപ്പെട്ട കേസ്: നാദിര്‍ഷയുടേയും കാവ്യയുടേയും മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ നാദിര്‍ഷയും നടി കാവ്യാ മാധവനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതി പരിഗണിക്കും.

ദിലീപിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗത്തുനിന്നു സമ്മര്‍ദ്ദമുണ്ടെന്നും തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നെന്നുമുളള വാദവുമായി സംവിധായകന്‍ നാദിര്‍ഷായാണ് ആദ്യം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.

കാവ്യയുമായി ബന്ധമുണ്ടെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് സാദ്ധ്യതയുണ്ടെന്ന് കണ്ടതിനെത്തുടര്‍ന്നാണ് കാവ്യാമാധവന്‍ മുന്‍‌കൂര്‍ ജാമ്യം ഹൈക്കോടതിയില്‍ നല്‍കിയത്.

ഇരുവരുടേയും ജാമ്യഹര്‍ജികളില്‍ ഹൈക്കോടതിയെടുക്കുന്ന തീരുമാനം നടന്‍ ദിലീപിന്‍റെ ജാമ്യാപേക്ഷയില്‍ നിര്‍ണായകമാകും.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജിയും കോടതി ഇന്ന്‍ പരിഗണിക്കുന്നുണ്ട്. ദിലീപിന്‍റെ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുക.

എന്നാല്‍ കേസിന്‍റെ പ്രാഥമിക വാദത്തിനിടെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ പ്രോസിക്യൂഷന് തിരിച്ചടിയായിട്ടുണ്ടെന്ന് വ്യാഖ്യാനിക്കപ്പെടുകയും ചെയ്തിരുന്നു. 

ഈ പശ്ചാത്തലത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ ഇന്നു മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും.

Trending News