)
ആലപ്പുഴ: ആലപ്പുഴയിൽ വെച്ച് നടന്ന നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ചുവെന്ന കേസിൽ പ്രത്യേക അന്വേഷണസംഘത്തോടും (എസ്ഐടി) പ്രൊസിക്യൂഷനോടും നിർണായക ചോദ്യങ്ങളുന്നയിച്ച് ആലപ്പുഴ ജില്ലാ സെഷൻസ് കോടതി. മർദനം നടന്നത് തല ലക്ഷ്യമാക്കിയാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു.
പോലീസ് ഫോട്ടോഗ്രാഫർ ചിത്രീകരിച്ച ദൃശ്യങ്ങൾ ആവർത്തിച്ചു പരിശോധിച്ച ജഡ്ജി ഹണി എം. വർഗീസ്, ഈ ദൃശ്യങ്ങൾക്ക് വ്യക്തതക്കുറവുണ്ടെന്നും തലയ്ക്കടിക്കുന്നത് ഇതിൽ വ്യക്തമായി കാണാനില്ലെന്നും നിരീക്ഷിച്ചു. അതേസമയം, പ്രവർത്തകർക്ക് മർദനമേറ്റിട്ടില്ലെന്ന് പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
കുനിഞ്ഞുനിന്നതുകൊണ്ടല്ലേ തലയുടെ ഭാഗത്ത് അടിയേറ്റതെന്ന് ചോദിച്ച കോടതി, കേസിന്റെ അന്വേഷണ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ചോർന്നതിൽ പ്രൊസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിക്കുകയും ഇതിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷയിന്മേലുള്ള വാദപ്രതിവാദങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ജില്ലാ സെഷൻസ് കോടതി ചൊവ്വാഴ്ച വിധി പ്രസ്താവിക്കും.
അന്നത്തെ മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് ഗൺമാൻമാർ ഇത്രയും ക്രൂരമായ മർദനം നടത്തിയതെന്ന് പരാതിക്കാരുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ യാതൊരുവിധ പ്രകോപനവും ഉണ്ടാക്കിയിട്ടില്ലെന്നും, കേവലം 'യൂത്ത് കോൺഗ്രസ് സിന്ദാബാദ്' എന്ന് മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണോ ഇവരെ ഇത്തരത്തിൽ തല്ലിച്ചതച്ചതെന്നും പരാതിക്കാരുടെ വക്കീൽ കോടതി മുൻപാകെ ചോദിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.