)
കൊല്ലം: അതുല്യ സ്വയം ജീവനൊടുക്കില്ലെന്ന് പിതാവ്. അതുല്യ ജീവിതം തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂവെന്നും മകളെ ഇല്ലാതാക്കിയ സതീഷിനു കടുത്ത ശിക്ഷ നൽകണമെന്നുമാണ് അതുല്യയുടെ പിതാവ് രാജശേഖരൻ പിള്ള പറയുന്നത്.
അതുല്യയുടെ മരണത്തിന് പിന്നിൽ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നും. ജാമ്യം റദ്ദാക്കി സതീഷിനെ കസ്റ്റഡിയിൽ എടുക്കണമെന്നുമാണ് അതുല്യയുടെ അച്ഛൻ ആവശ്യപ്പെടുന്നത്. അതുല്യ മരിച്ച ദിനം മകളുടെ ജന്മദിനമായിരുന്നുവെന്നും അനിയത്തിയുടെ വീട്ടിൽ നിന്നും ബിരിയാണി കഴിച്ചു പോയ അവൾക്ക് പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും അച്ഛൻ പറയുന്നുണ്ട്. അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരിയും പറയുന്നുണ്ട്.
ഇവർ തമ്മിൽ ഇത്രയും പ്രശ്നങ്ങളുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് പറയുന്ന സഹോദരി മുൻപ് ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ചേച്ചിയെ അയാൾ അടിച്ചതിന്റെ പാട് കാണിച്ചിട്ടുണ്ടായിരുന്നുവെന്നും ചേച്ചി ഇത്രയും സഹിച്ചിട്ടുണ്ടെന്ന് അറിയില്ലായിരുന്നുവെന്നും. അച്ഛൻ ജോലി കഴിഞ്ഞു വരുമ്പോഴേ കുപ്പിയെടുത്ത് വച്ച് കഴിക്കുമെന്ന് കുഞ്ഞു തന്നെ പറയുന്നുണ്ടെന്നും. ടച്ചിങ്സൊക്കെ പുള്ളി ഓർഡർ ചെയ്ത് കഴിക്കും. ചേച്ചിയോടും കുഞ്ഞിനോടും എന്ത് ആഹാരം വേണമെന്നു പോലും ചോദിക്കില്ലെന്നും സാഹൊഇടറി പറയുന്നുണ്ട്. അച്ഛനു തന്നോട് സനേഹമുണ്ടായിരുന്നില്ലെന്ന് മകൾ തന്നെ പറഞ്ഞിട്ടുണ്ടെന്ന് പറയുന്ന സഹോദരി മകളോട് ഇല്ലാത്ത എന്തു സ്നേഹമാണ് ഭാര്യയോട് കാണിക്കുന്നതെന്നും പറഞ്ഞു.
ഇതിനിടയിൽ അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ മർദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ ഇന്നലെ പുറത്തു വന്നിരുന്നു. പുറത്തുവന്നത് മരണത്തിനു ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണെന്നാണ് റിപ്പോർട്ട്. അതുല്യയെ കൊലപ്പെടുത്തുമെന്ന് സതീഷ് പറയുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയും. ഈ ദൃശ്യം അതുല്യയുടെ കുടുംബം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പീഡനവും, അസഭ്യവും പറയുന്നത് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയും അതുല്യയ്ക്ക് മര്‍ദനമേറ്റിട്ടുണ്ട്. മാത്രമല്ല മേശയ്ക്കു ചുറ്റും അതുല്യയെ ഓടിക്കുന്നതും അടിക്കുന്നതും മര്‍ദനമേറ്റ് അതുല്യ കരയുന്നതും ദൃശ്യങ്ങളിലുണ്ട്. പത്തു വർഷം പീഡനം സഹിച്ചെന്ന് അതുല്യ വീഡിയോയിൽ പറയുന്നത് കേൾക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.