തിരുവനന്തപുരം ജില്ലയിലെ വട്ടിയൂര്‍ക്കാവില്‍ ബിജെ പി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായപ്പോള്‍ കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.പാപ്പനംകോട് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപെട്ട കാര്യങ്ങളാണ് സംഘര്‍ഷത്തില്‍ എത്തിയത്.
ആക്രമണത്തിന് പിന്നില്‍ സിപിഎമ്മും എസ്ഡിപിഐയുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് ആരോപിച്ചു.വട്ടിയൂർക്കാവ് കൊടുങ്ങാനൂർ വാർഡിലെ നിഖിൽ വിനോദിന്റെ വീട്ടിൽ അതിക്രമിച്ചുകടന്ന ഡിവൈഎഫ്ഐ എസ്ഡിപിഐ ക്രിമിനൽ സംഘം നിഖിലിനെയും, സുഹൃത്തിനെയും ആക്രമിച്ചു എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.അക്രമത്തില്‍ പ്രതിഷേധിച്ച് ബിജെപി വട്ടിയൂര്‍ക്കാവില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു.
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേര്‍ക്കുണ്ടായ അക്രമത്തിന് പിന്നില്‍ ഇടത്-ജിഹാദി സംഘമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ കെകെ അനീഷ്‌കുമാര്‍ ആരോപിച്ചു.പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധ പരിപാടി നടന്നതിന് പിന്നലെയുണ്ടായ അക്രമം ആസൂത്രിതമാണെന്നും ബിജെപി ആരോപിക്കുന്നു.
കൊടുങ്ങല്ലൂരിൽ പൗരത്വ ബില്ലിനെ അനുകൂലിച്ച് ജനജാഗ്രതാ സമിതി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് നേതാവ് വത്സൻ തില്ലങ്കേരി താമസിച്ച ഉണ്ണികൃഷ്ണന്റെ വീടും ആക്രമണത്തിനിരയായി. ഉണ്ണികൃഷ്ണന്റെ മോട്ടോർ സൈക്കിൾ തീവെച്ച് നശിപ്പിച്ചു. ഇടവിലങ്ങിലെ ബി.ജെ.പി പഞ്ചായത്ത് മെംബർ സുരേഷിന്റെ മോട്ടോർ സൈക്കിളും ബി.ജെ.പി പ്രവർത്തകൻ അനിൽകുമാറിന്റെ കാറും അഗ്നിക്കിരയാക്കി.കേരളത്തെ കശ്മീരാക്കലാണ് പൗരത്വ ബില്ലിനെ എതിർക്കുന്ന ഇടത് - ജിഹാദികളുടെ ലക്ഷ്യമെന്ന് ഇതോടെ പകൽ പോലെ വ്യക്തമായിരിക്കുകയാണെന്നും ബിജെപി ജില്ലാധ്യക്ഷന്‍ കെകെ അനീഷ് കുമാര്‍ ആരോപിക്കുന്നു.