)
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപിയുടെ പ്രതിഷേധ മാർച്ച്. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് ഇന്നലെ രാത്രി ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിൽ കലാശിച്ചു. മാര്‍ച്ച് ബാരിക്കേഡ് വെച്ച് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം മാര്‍ച്ചിൽ പങ്കെടുത്ത ബിജെപി നേതാവ് സി കൃഷ്ണകുമാറിനെയും പൊലീസ് തടയുകയുണ്ടായി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്കുംര മാര്‍ച്ച് നടത്തി. പേര് വെളിപ്പെടുത്തിയില്ലെങ്കിലും യുവ നടിയുടെ ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്നായിരുന്നു സി കൃഷ്ണകുമാര്‍ പറഞ്ഞത്.
യുവ നേതാവ് തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ഇതൊന്നും ശരിയല്ല എന്ന് പറഞ്ഞിട്ടും വീണ്ടും തുടരുകയായിരുന്നുവെന്നും നടി ആരോപിച്ചിരുന്നു. യുവനേതാവ് ഉൾപ്പെട്ടിരിക്കുന്ന പാർട്ടിയിലെ പലരുമായും നല്ല ബന്ധമാണ് തനിക്കുള്ളതെന്നും റിനി ആൻ കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളെ പരിചയപ്പെട്ടത്. പരിചയപ്പെട്ടത് മുതൽ അശ്ലീല മെസേജുകളാണ് അയയ്ക്കുന്നത്. ശരിയല്ല എന്ന് പറഞ്ഞിട്ടും തുടരുകയായിരുന്നു. ആദ്യം മെസേജ് അയച്ചത് മൂന്നര വർഷം മുൻപാണ്. അതിന് ശേഷമാണ് ഇയാൾ ജനപ്രതിനിധിയായത്. ഇയാൾ തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചതായും നടി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.