മംഗലാപുരം: ബാലഭവനിലെ ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് പിടിയിലായത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ സജി ജോസഫിനെ കൽപ്പറ്റ ഡിവൈഎസ്പി മുഹമ്മദ് ഷാഫിയുടെയും മീനങ്ങാടി സിഐ പളനിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് മംഗലാപുരത്തു നിന്ന് പിടികൂടിയത്. ഇയാളെ വയനാട്ടില്‍ എത്തിച്ചിട്ടുണ്ട്.
മീനങ്ങാടി ബാലഭവനിലെ കുട്ടികളെ പീഡിപ്പിച്ചതിന് പാതിരിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി 377, പോക്സോ ആക്ട് എന്നീ വകുപ്പുകൾ പ്രകാരണമാണ് കേസെടുത്തിരിക്കുന്നത്.
ബാലഭവനിലെ കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. സജി ജോസഫ് ബാലഭവനിന്റെ ചുമതലയേല്‍ക്കുമ്പോള്‍ അന്തേവാസികളായി 30 കുട്ടികള്‍ ഉണ്ടായിരുന്നു.
എന്നാല്‍, ഈ വര്‍ഷം കുട്ടികള്‍ പിരിഞ്ഞു പോയതിനെ തുടര്‍ന്ന് ബാലഭവന് പൂട്ടിയിരുന്നു. നാലു കുട്ടികള്‍ മാത്രമാണ് ബാലഭവനിലേക്ക് വരാന്‍ തയാറായത്. രണ്ടു കുട്ടികളാണ് പാതിരിക്കെതിരെ പരാതി നല്‍കിയത്. മുമ്പ് അന്ധ്രയില്‍ പ്രവര്‍ത്തിച്ചപ്പോഴും സമാനരീതിയിലെ സംഭവങ്ങള്‍ ഉണ്ടായെന്നാണ് പോലീസ് നല്കിയ വിവരം.