)
കോട്ടയം: വൈക്കത്ത് വാഹനാപകടത്തിൽ ഒരു മരണം. നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. വൈക്കം നാനാടത്താണ് അപകടമുണ്ടായത്. വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തില്‍ ചന്ദ്രികദേവി (72) ആണ് മരിച്ചത്. മകളുടെ സ്കൂട്ടറിന് പിറകിലിരുന്ന സഞ്ചരിക്കുകയായിരുന്നു ചന്ദ്രികദേവി.
മകൾ സജിക (50), ബ്ലോക്ക് പഞ്ചായത്ത് അംഗം വൈക്കം അക്കരപ്പാടം ഒടിയിൽ ഒഎം ഉദയപ്പൻ (59) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു. സജികയ്ക്ക് കാലിന് ഗുരുതരമായി പരിക്കേറ്റു. വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെ 11.30ന് ആണ് അപകടമുണ്ടായത്.
വൈക്കം പൂത്തോട്ട റോഡിലാണ് അപകടമുണ്ടായത്. നാനാടം മാർക്കറ്റിന് സമീപത്ത് വച്ചാണ് കാർ സ്കൂട്ടറിൽ ഇടിച്ചത്. സജികയും ചന്ദ്രികദേവിയും വൈക്കത്തുനിന്ന് പൂത്തോട്ട ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു. പൂത്തോട്ട ഭാഗത്ത് നിന്ന് മറ്റൊരു വാഹനത്തെ മറികടന്ന് വന്ന കാർ നിയന്ത്രണം വിട്ട് ഇവർ സഞ്ചരിച്ച സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
ഇരുവരും ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട കാർ റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി പച്ചക്കറിക്കടയുടെ സമീപത്ത് പാർക്ക് ചെയ്തിരുന്ന നാല് സ്കൂട്ടറുകളിൽ ഇടിച്ചതിന് ശേഷം ഓടയിൽ കുടുങ്ങിയാണ് നിന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഒഎം ഉദയപ്പന്‍ കാർ ഇടിച്ച് വലതുകൈക്ക് പരിക്കേറ്റു.
ഉദയപ്പൻ ഇടിയുടെ ആഘാതത്തിൽ തെറിച്ച് ഓടയിൽ വീണു. നാട്ടുകാർ പരിക്കേറ്റവരെ ഉടൻ തന്നെ വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും ചന്ദ്രികദേവിയുടെ ജീവൻ രക്ഷിക്കാനായില്ല. വൈക്കം കാളിയമ്മനട സ്വദേശിയുടെ കാറാണ് നിയന്ത്രണം വിട്ട് സ്കൂട്ടറുകളിൽ ഇടിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ വൈക്കം പോലീസ് തുടർനടപടികൾ സ്വീകരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.