)
കൊച്ചി: കേരളതീരത്ത് തീപിടുത്തമുണ്ടായ കപ്പലിലെ കണ്ടെയ്നറുകളിൽ സ്ഫോടന ശേഷിയുള്ളതും കത്തുന്നതുമായ വസ്തുക്കളുണ്ടെന്ന് അധികൃതർ. ഇതിൽ ഖരവസ്തുക്കൾ, ദ്രാവകങ്ങൾ, വിഷവസ്തുക്കൾ എന്നിവയുൾപ്പെടെ അപകടകരമായ ചരക്കുകൾ അടങ്ങിയിട്ടുണ്ടെന്ന് അഴീക്കൽ തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.
കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന വാന്‍ഹായ് 503 എന്ന ചരക്കുകപ്പൽ നിലവിൽ തീപിടിച്ച് കത്തിയമരുകയാണ്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറു ഭാഗത്തായി ഏകദേശം 90 കിലോമീറ്റര്‍ മാറി ഉള്‍ക്കടലിലാണ് കപ്പലിന് തീപിടിച്ചിരിക്കുന്നത്. കപ്പലിനുള്ളിൽ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുണ്ടെന്നാണ് റിപ്പോർട്ട്. ഇത് കേരള തീരത്തെ വീണ്ടും ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവിക സേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ സംഭവിച്ചാൽ കപ്പലിനുള്ളിലെ കണ്ടെയ്നറുകൾ കടലിൽ പതിക്കും. കപ്പലിനുള്ളിൽ 154 കണ്ടെയ്നറുകളിൽ അസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളുണ്ടെന്നാണ് വിവരം. ഇതിനിടയിൽ കോസ്റ്റ് ഗാർഡിന്റെ സാകേത്, സമുദ്ര പ്രഹരി എന്നീ രണ്ട് കപ്പലുകൾ കൂടി എത്തി, തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയുണ്ടെന്നും ഇത് വലിയ ദുരന്തത്തിന് കാരണമാകുമെന്നും റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.