)
കോഴിക്കോട്: ബേപ്പൂർ തുറമുഖത്തിന് സമീപത്ത് വച്ച് തീപിടിച്ച കപ്പൽ നിലവിൽ നിയന്ത്രണം നഷ്ടപ്പെട്ട നിലയിലെന്ന് നാവികസേന. കടലിൽ ഒഴുകി നടക്കുകയാണ് കപ്പൽ. തീ അണയ്ക്കാനുള്ള ശ്രമം നടക്കുകയാണ്. അപകടത്തെ കുറിച്ചുള്ള വിവരം സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് ഇന്ത്യ കൈമാറിയിട്ടുണ്ട്. ബിഎസ്എം എന്ന കമ്പനിക്കാണ് എംവി വാൻഹായ് 503 കപ്പലിന്റെ നടത്തിപ്പ് ചുമതലയുള്ളത്. ഇവരുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെടുന്നുണ്ടെന്നാണ് വിവരം. ചൈന, മ്യാന്മാര്, ഇന്തോനേഷ്യ, തായ്ലാൻഡ് എന്നിവടങ്ങളിലെ പൗരന്മാരാണ് കപ്പലിലുള്ളത്.
അപകടത്തിന് പിന്നാലെ കടലിൽ ചാടിയ 22 പേരിൽ 18 പേരെ രക്ഷപ്പെടുത്തി. ബാക്കി 4 പേരെ കാണാതായി. മ്യാന്മാര്, ഇന്തോനേഷ്യൻ പൗരന്മാരെയാണ് കാണാതായിരിക്കുന്നത്. രക്ഷപ്പെട്ട 18 പേരിൽ 5 പേർക്ക് പരിക്കേറ്റു. ഇതിൽ 2 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
അതേസമയം എന്തൊക്കെയാണ് കണ്ടെയ്നറിലുള്ളതെന്ന വിവരം കമ്പനികൾ നൽകിയിട്ടില്ല. എന്നാൽ കണ്ടെയ്നറുകളിൽ നാല് വിഭാഗത്തിൽപ്പെട്ട അപകടകരമായ വസ്തുക്കളുണ്ടെന്നാണ് കോസ്റ്റ് ഗാർഡ് അറിയിച്ചിരിക്കുന്നത്. ക്ലാസ് 3- തീപിടിക്കാൻ സാധ്യതയുള്ള ദ്രാവകങ്ങൾ, ക്ലാസ് 4.1- തീപിടിക്കാൻ സാധ്യതയുള്ള ഖര വസ്തുക്കൾ, ക്ലാസ് 4.2- തനിയെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ, ക്ലാസ് 6- അപകടകരമായ വിഷാംശം ഉള്ള വസ്തുക്കൾ എന്നിവയാണ് ഈ കപ്പലിൽ ഉള്ളതെന്നാണ് വിവരം.
കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളെ കൂടാതെ മൂന്ന് വിമാനങ്ങളും രക്ഷാ ദൗത്യത്തിനുണ്ട്. രക്ഷാപ്രവർത്തനത്തിനായി ഐസിജിഎസ് രാജദൂത്, അര്‍ണവേഷ്, സചേത് കപ്പലുകൾ അപകട സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനാണ് പ്രഥമ പരിഗണനയെന്ന് കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി. അപകടം നടന്നതിന് ഏറ്റവും സമീപത്തുള്ള കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ബേപ്പൂർ ആണ്. കേരള മാരിടൈം ബോർഡിന്റെ പോർട്ടും ഇവിടെ ഉണ്ട്. അതിനാൽ തന്നെ ഏത് തരത്തിലുള്ള സാഹചര്യങ്ങളെയും നേരിടാൻ ബേപ്പൂർ തുറമുഖം സജ്ജമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.