Cholera Death Thiruvananthapuram: കോളറ ബാധിച്ച് മരിച്ച വ്യക്തിയുടെ വീട്ടിലെ കുടിവെള്ള സാമ്പിൾ പോലും പരിശോധിച്ചില്ലെന്ന് ആക്ഷേപം ഉയരുകയാണ്.

തിരുവനന്തപുരം: കവടിയാറിൽ കോളറ ബാധിച്ച് 63കാരൻ മരിച്ചു. കവടിയാർ സ്വദേശിയും കൃഷിവകുപ്പ് റിട്ടയേർഡ് ഉദ്യോഗസ്ഥനുമായ അജയ് ആർ ചന്ദ്ര (63) ആണ് മരിച്ചത്. ഏപ്രിൽ 20ന് ആണ് മരണം സംഭവിച്ചത്. എന്നാൽ, കോളറ ബാധിച്ച് മരിച്ച വ്യക്തിയുടെ വീട്ടിലെ കുടിവെള്ള സാമ്പിൾ പോലും പരിശോധിച്ചില്ലെന്നും കോളറ മരണമാണെന്ന് വാർഡ് കൗൺസിലറെ പോലും അറിയിച്ചില്ലെന്നും ആക്ഷേപം ഉയരുകയാണ്.
പനിയും ഛർദ്ദിയും ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അജയ് ആർ ചന്ദ്ര മരിച്ചത്. മരണശേഷം നടത്തിയ രക്തപരിശോധനയിലാണ് കോളറ ബാധ സ്ഥിരീകരിച്ചത്. പനി ബാധിച്ച് മരിച്ചവരുടെ പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. ഇതിൽ ഒരു മരണം കോളറ മൂലമാണെന്ന് രേഖപ്പെടുത്തിയിരുന്നു.
എന്നാൽ, കോളറ മൂലമാണ് മരിച്ചതെന്ന് കണ്ടെത്തിയിട്ടും ആരോഗ്യവകുപ്പ് അനാസ്ഥ തുടരുന്നുവെന്നാണ് ആരോപണം. മരിച്ച വ്യക്തിയുടെ വീട്ടിലോ സമീപവാസികളുടെ വീടുകളിലോ എത്തി സാമ്പിളുകൾ ശേഖരിച്ചില്ല. ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് വലിയ അനാസ്ഥയാണ് ഉണ്ടാകുന്നതെന്നാണ് ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.