വില്ലേജ് ഓഫീസറായ അജീഷ് ദുരന്ത ബാധിതരെ കുറിച്ചുള്ള തെറ്റായ റിപ്പോർട്ട് നൽകിയെന്നാണ് ആക്ഷേപം.

കൽപ്പറ്റ: വയനാട്ടിലെ ചൂരൽമലയിലെ ദുരന്തബാധിതരും പ്രദേശവാസികളും നടത്തിയ പ്രതിഷേധ സമരത്തിൽ വെള്ളാർമല വില്ലേജ് ഓഫീസറെ കയ്യേറ്റം ചെയ്ത കേസിലെ പ്രതികൾക്ക് ജാമ്യം. കൽപ്പറ്റ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ആറുപേരെ ആണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. വില്ലേജ് ഓഫീസറിനെ കയ്യേറ്റം ചെയ്തു, വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തി എന്നീ ജാമ്യമില്ല വകുപ്പുകൾ പ്രകാരമായിരുന്നു ഇവർക്കെതിരെ കേസെടുത്തിരുന്നത്. വില്ലേജ് ഓഫീസര്‍ എ.അജീഷിൻ്റെ പരാതിയിലാണ് ദുരന്തബാധിതർക്കെതിരെ കേസെടുത്തത്.
മഴക്കാലത്ത് ദുരന്തബാധിതരായ തൊഴിലാളികൾക്ക് ദിനബത്തായി 300 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാർ രംഗത്തെത്തിയത്. വില്ലേജ് ഓഫീസറായ അജീഷ് ദുരന്ത ബാധിതരെ കുറിച്ചുള്ള തെറ്റായ റിപ്പോർട്ട് നൽകിയെന്ന ആക്ഷേപവും നാട്ടുകാർ ഉയർത്തിയിരുന്നു. ഇതിനെ തുടർന്ന് അർഹതപ്പെട്ട പണം ലഭിച്ചില്ലെന്നാണ് ആക്ഷേപം. തുടർന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത തൊഴിലാളികളും നാട്ടുകാരും വില്ലേജ് ഓഫീസറേയും ദുരന്ത നിവാരണ സ്പെഷ്യൽ ഓഫീസർ അശ്വൻ പി കുമാറിനേയും തടയുകയായിരുന്നു.
വെള്ളാർമലയിലെ ഉരുൾപൊട്ടലിലെ ദുരന്തബാധിതർക്ക് നൽകിയ ധനസഹായത്തിൽ പാകപ്പിഴകൾ വന്നിട്ടുണ്ടെന്നും തൊഴിൽ നഷ്ടപ്പെട്ട ദുരന്ത ബാധിതർക്ക് വേതനമില്ലാത്തതിനാൽ പട്ടിണിയിലാണെന്നും നാട്ടുകാർ പറയുന്നു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാഗ്ദാനം പാലിച്ചില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.