)
തിരുവനന്തപുരം: കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ അതിദാരിദ്ര കേരളം എന്ന പ്രഖ്യാപനം തട്ടിപ്പാണെന്ന് പ്രതിപക്ഷം വിമർശിച്ചു. പ്രഖ്യാപനത്തെ എതിർത്ത പ്രതിപക്ഷം സഭാ കവാടത്തിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച് സഭ ബഹിഷ്കരിച്ചു.
സഭയോട് സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞത്. എല്ലാ പത്രങ്ങളിലും പരസ്യം ഉണ്ട്. അതിദാരിദ്ര കേരളം പ്രഖ്യാപനം തട്ടിപ്പാണെന്നും അദ്ദേഹം വിമർശിച്ചു.
അതിദാരിദ്ര കേരളം പ്രഖ്യാപനം കേരളപ്പിറവി ദിനത്തിലുണ്ടാകുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നതാണന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞതിൽ വസ്തുത ഇല്ലെന്നും എന്തിനാണ് പ്രതിപക്ഷം ഭയക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രതിപക്ഷമാണ് തട്ടിപ്പെന്ന് പറയുന്നത്. സ്വന്തം ശീലം കൊണ്ടാണ് അവർ അങ്ങനെ പറയുന്നത്. എന്നാൽ പറഞ്ഞത് എന്തോ അത് നടപ്പാക്കുന്നതാണ് ഇടത് സർക്കാരിന്റെ ശീലമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഒരു പുതുയുഗ പിറവിയിലാണ് കേരളം. സജീവ ജനപങ്കാളിത്തത്തോടെ നടന്ന പ്രക്രിയയാണിത്. എല്ലാ വിഭാഗം ജനങ്ങളെയും അതിൽ പങ്കെടുപ്പിച്ചു. അവരുടെ അഭിപ്രായങ്ങളിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങൾ ഉൾക്കൊണ്ടു. പങ്കാളിത്ത അധിഷ്ഠിതമായ പ്രക്രിയയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയതെന്നും ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുകൾ തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
2025-26 ൽ 60 കോടി രൂപയാണ് പ്രത്യേകം അനുവദിച്ചിരിക്കുന്നത്. ഗ്രാമങ്ങളിൽ 90.7 ശതമാനവും നഗരങ്ങളിൽ 88.89 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയായിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ അതിദാരിദ്ര്യം നിർമാർജനം ചെയ്ത ആദ്യ സംസ്ഥാനമായി കേരളം നിൽക്കുന്നത്. അവർക്ക് ആവശ്യമായ രേഖകളെല്ലാം എത്തിച്ചു. മൂന്നുനേരം ഭക്ഷണം ലഭിക്കാത്തവർക്ക് അതുറപ്പാക്കാൻ സാധിച്ചു. 4677 കുടുംബങ്ങൾക്കാണ് വീട് ആവശ്യമുണ്ടായിരുന്നത്. ലൈഫ് മിഷനിലൂടെ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി. 2711 കുടുംബങ്ങൾക്ക് ആദ്യം ഭൂമി നൽകി. ഭവന നിർമ്മാണത്തിന് നടപടികൾ സ്വീകരിച്ചു. ഇങ്ങനെ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.