)
തിരുവനന്തപുരം: തുണിക്കടകൾ കേന്ദ്രീകരിച്ച് മോഷണ പരമ്പര നടത്തിയ പ്രതികൾ പോലീസ് പിടിയിൽ. തീരദേശ മേഖലകളിൽ ഉൾപ്പെടെ തുണിക്കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘത്തിലെ അംഗങ്ങളായ ബീമാപള്ളി സ്വദേശി മുഹമ്മദ് സെയ്ദ് (20), ബാലരാമപുരം സ്വദേശി മുഹമ്മദ് അമീൻ (18) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് പിടികൂടിയത്.
കഴിഞ്ഞ 26ന് പുലർച്ചെ മുക്കോല-ഉച്ചക്കട റോഡിൽ പെട്രോൾ പമ്പിനു സമീപം റോയൽ മെൻസ് വെയർ റെഡിമെയ്ഡ് കടയുടെ പൂട്ടുകൾ തകർത്ത് മോഷണം നടത്തിയ സംഭവത്തിൽ നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബാലരാമപുരം, വിഴിഞ്ഞം, നെയ്യാറ്റിൻകര, കാഞ്ഞിരംകുളം തുടങ്ങിയ സ്റ്റേഷൻ പരിധികളിലായിനടന്ന 14ൽ പരം മോഷണ കേസുകൾക്ക് തുമ്പ് ലഭിച്ചത്.
പിടിയിലായ പ്രതികൾ അവസാനമായി മുക്കോലയിലെ തുണിക്കടയിലാണ് മോഷണം നടത്തിയത്. ഈ കേസിലാണ് നിലവിൽ അറസ്റ്റിലായത്. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ടെന്ന് വിഴിഞ്ഞം പോലീസ് വ്യക്തമാക്കി. മുക്കോലയിൽ നിന്നും വസ്ത്രശേഖരം, വിവിധതരം വാച്ചുകൾ, പെർഫ്യൂമുകൾ, നാലായിരത്തിലധികം രൂപ എന്നിവയാണ് മോഷ്ടിച്ചത്. ഇവ പോലീസ് പ്രതികളിൽ നിന്ന് കണ്ടെത്തി.
മാസ്ക് ധരിച്ച രണ്ടുപേരാണ് മോഷണം നടത്തുന്നതായി പോലീസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികളിലേക്ക് എത്തിയത്. ചാക്കുകളിൽ നിറച്ച വസ്ത്രശേഖരം ഇരുചക്ര വാഹനത്തിൽ കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഈ വാഹനവും പ്രതികളെന്ന് കണ്ടെത്തി.
കഴിഞ്ഞ 20 മുതൽ 26 വരെ 14 ഓളം മോഷണങ്ങളാണ് ഇവർ നടത്തിയത്. പ്രതികൾ എല്ലാവരും സുഹൃത്തുക്കളാണ്. ഇവർ മോഷണത്തിന് തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ നിന്നും ആദ്യം ഇരുചക്ര വാഹനം മോഷ്ടിക്കും. ഇതിൽ സഞ്ചരിക്കുന്നതിനിടെ പെട്രോൾ തീർന്നാൽ ഈ വാഹനം ഉപേക്ഷിച്ച് മറ്റൊരു വാഹനം മോഷ്ടിച്ച് യാത്ര തുടരും. പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയാൽ പിടി വീഴാതിരിക്കാൻ ആണ് ഈ രീതി സ്വീകരിച്ചത്.
തുണിക്കടകൾ കേന്ദ്രീകരിച്ച് മാത്രം മോഷണം നടത്തുകയാണ് ഇവരുടെ രീതി എന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച് കിട്ടുന്ന പണം കൊണ്ട് ആർഭാടജീവിതം നയിക്കുകയും തുണിത്തരങ്ങൾ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുകയുമായിരുന്നു രീതി. പ്രതികൾ തമിഴ്നാട്ടിൽ നിന്നും ഓട്ടോ റിക്ഷ മോഷണം നടത്തിയതായും സമ്മതിച്ചിട്ടുണ്ട്.
അതിർത്തി സ്റ്റേഷനുകളായ പാറശ്ശാല, തമിഴ്നാട്, കളിയിക്കാവിള സ്റ്റേഷനുകളിലും ഇവർക്കെതിരെ മോഷണ കേസുണ്ട്. എസ്ഐമാരായ എം. പ്രശാന്ത്, ദിനേശ്, എസ്.സി.പി.ഒ രാമു പി.വി, അരുൺ പി. മണി, വിനായകൻ, സിപിഒമാരായ റജിൻ, ഗോഡ് വിൻ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.