)
തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് തയ്യാറാകുന്നതായി റിപ്പോർട്ട്. വഴിപാടുകളിലെ ക്രമക്കേടുകൾ, ആനയെഴുന്നള്ളത്തിൽ ഉൾപ്പെടെയുള്ള തട്ടിപ്പുകൾ, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോർഡിന്റെ അക്കൗണ്ടിൽ എത്താത്തത് തുടങ്ങിയവയെപ്പറ്റി പരാതികളുയർന്നിരുന്നു.
ഇവയൊക്കെ ഇനി ദേവസ്വം വിജിലൻസ് അന്വേഷിക്കും. ശബരിമലയിലെ സ്വർണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാർക്കെതിരെയും ആരോപണമുയർന്നിട്ടുണ്ട്. പൊതുവെ ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല എന്നതാണ്. കൂടാതെ ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കുകയും ചെയ്യും.
മാത്രമല്ല ആരോപണവിധേയര്‍ വീണ്ടും തന്ത്രപ്രധാന തസ്തികകളില്‍ എത്തുകയും ചെയ്യും. എന്നാല്‍ ഇപ്പോൾ ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനി ഒന്നും ചെയ്യാനാകില്ല പകരം കര്‍ശന നടപടിയെടുക്കേണ്ടിവരും.
ഇതിനിടയിൽ ഉണ്ണികൃഷ്ണന് പോറ്റി ബെല്ലാരിയിലെ വ്യാപാരിക്ക് വിറ്റ ശബരിമലയിലെ സ്വര്‍ണം കണ്ടെത്തിയിരിക്കുകയാണ്. ഉണ്ണികൃഷ്ണന് പോറ്റിയുമായി നടത്തിയ തെളിവെടുപ്പിനിടെ ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്നാണ് കട്ടികളുടെ രൂപത്തില്‍ പ്രത്യേക അന്വേഷണസംഘം ഈ സ്വര്‍ണം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് എസ്ഐടി സംഘം ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവര്‍ധനന്റെയും ഉണ്ണികൃഷ്ണന് പോറ്റിയുടെയും സാന്നിധ്യത്തില്‍ സ്വര്‍ണം വീണ്ടെടുത്തത് എന്നാണ് റിപ്പോർട്ട്.
476 ഗ്രാം സ്വര്‍ണമാണ് ഉണ്ണികൃഷ്ണന് പോറ്റി ഗോവര്ധന് വിറ്റിരുന്നത്. അതിൽ 400 ഗ്രാമിന് മുകളിലുള്ള സ്വർണ്ണ കട്ടികളാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.