"ആശങ്ക" മാറ്റി ടി.എന്‍ പ്രതാപന്‍!!

ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വിജയ സാധ്യതയെക്കുറിച്ച്‌ യാതൊരു "ആശങ്ക"യുമില്ലെന്ന് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്‍.  

Last Updated : May 15, 2019, 06:11 PM IST
"ആശങ്ക" മാറ്റി ടി.എന്‍ പ്രതാപന്‍!!

തൃശൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ വിജയ സാധ്യതയെക്കുറിച്ച്‌ യാതൊരു "ആശങ്ക"യുമില്ലെന്ന് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ടി.എന്‍. പ്രതാപന്‍.  

ഇന്നലെ നടന്ന കെപിസിസി യോഗത്തില്‍ താന്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും 25,000 വോട്ടിന്‍റെ ഭൂരിപക്ഷം ലഭിക്കുമെന്നും ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ടി.എന്‍ പ്രതാപന്‍ വ്യക്തമാക്കി.

സുരേഷ് ഗോപി വരുന്നതിന് മുന്‍പ് തൃശ്ശൂരില്‍ യുഡിഎഫിന് അനുകൂലമായ വലിയ തരംഗമുണ്ടായിരുന്നു. സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായി എത്തിയ ശേഷം കുറച്ച്‌ വോട്ടുകളിലൊക്കെ വ്യത്യാസം വന്നിട്ടുണ്ടാകാം. എങ്കിലും ബിജെപി മൂന്നാം സ്ഥാനത്ത് പോകുമെന്ന് തൃശ്ശൂരില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തകര്‍ക്ക് ബോധ്യമുണ്ടെന്ന് ടി. എന്‍. പ്രതാപന്‍ പറഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍, ഇത്തവണ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ മത്സരിച്ച 16 സ്ഥാനാര്‍ഥികളില്‍ 15 പേരും വിജയപ്രതീക്ഷ പങ്കുവച്ചപ്പോള്‍ ടി. എന്‍. പ്രതാപന്‍ മാത്രമാണ് വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ചത്.

അവസാന നിമിഷമെത്തിയ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം തിരിച്ചടിയായേക്കുമെന്നും ഹിന്ദുവോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചേക്കാമെന്നുമാണ് പ്രതാപന്‍ പറഞ്ഞത്. കോണ്‍ഗ്രസിനു ലഭിക്കേണ്ട ഹിന്ദുവോട്ടുകള്‍ ബിജെപിക്കു പോയിട്ടുണ്ട്. നെഗറ്റീവ് ഫലവും പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

തുടക്കത്തില്‍ കോണ്‍ഗ്രസിന് അനുകൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയായിരുന്നുവെങ്കില്‍ ഒരുലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമായിരുന്നു. ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം സാഹചര്യം മാറ്റിമറിച്ചു. ഹിന്ദുവോട്ടുകള്‍ വലിയ രീതിയില്‍ സുരേഷ് ഗോപിക്ക് പോയി. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെയുണ്ടായ നിഷേധവോട്ടുകളും സുരേഷ് ഗോപിയിലൂടെ ബിജെപിയിലാണ് എത്തിയിട്ടുണ്ടാവുക. കൂടാതെ, ധീവരമേഖലയിലും വോട്ട് ചോര്‍ച്ചയുണ്ടായിട്ടുണ്ട്. എതിരായ ഫലം പോലുമുണ്ടാകാമെന്ന് പ്രതാപന്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിജയസാധ്യതയുള്ള മണ്ഡലമായാണ് തൃശ്ശൂരിനെ പരിഗണിക്കുന്നതെന്നാണ് ഉമ്മന്‍ ചാണ്ടി അടക്കുമുള്ള മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം. മുപ്പത്തയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ടി എന്‍ പ്രതാപന്‍ ജയിക്കുമെന്നായിരുന്നു തൃശ്ശൂരില്‍നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

 

Trending News