)
തിരുവനന്തപുരം: ഡോ. ഹാരിസിനെ വീണ്ടും സംശയമുനയിൽ നിർത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ. പരിശോധനയുടെ ഭാഗമായാണ് ഡോ. ഹാരിസിന്റെ മുറി തുറന്നതെന്നും ഉത്തരവാദിത്തപ്പെട്ടവർ അല്ലാതെ ആരും മുറിയിൽ കയറിയിട്ടില്ലെന്നും പികെ ജബ്ബാർ പറഞ്ഞു.
പരിശോധനയ്ക്കിടെ ഡോ. ഹാരിസിന്റെ മുറിയിൽ ചില അസ്വാഭാവികതകൾ ശ്രദ്ധയിൽപ്പെട്ടതായും വാർത്താസമ്മേളനത്തിൽ പികെ ജബ്ബാർ പറഞ്ഞു. മെഡിക്കൽ കോളേജിൽ നിന്ന് കാണാതായെന്ന് പറഞ്ഞ ഉപകരണം കണ്ടെത്തി.
ഡോ. ഹാരിസിന്റെ മുറിയിൽ നിന്നാണ് ഈ ഉപകരണം കണ്ടെത്തിയത്. എന്നാൽ, ഇതിന് പുതിയ ബോക്സും ഓഗസ്റ്റ് രണ്ടിന് ഉപകരണം വാങ്ങിയതിന്റെ ബില്ലുമാണ് ഇതിലുള്ളത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസമാണ് ഡോ. ഹാരിസിന്റെ ഓഫീസ് മുറി പരിശോധിച്ചത്.
വകുപ്പ് മേധാവിയുടെ മുറി ആദ്യ ദിവസം പരിശോധിച്ചില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ ചില അസ്വാഭാവികതകൾ കണ്ടെത്തി. മെഡിക്കൽ കോളേജിൽ നിന്ന് കാണാതായ ഉപകരണം ഡോ. ഹാരിസിന്റെ മുറിയിൽ നിന്ന് കണ്ടെത്തി. പുതിയ ബോക്സിലാണ് ഇതെന്നും ഓഗസ്റ്റ് രണ്ടിന് വാങ്ങിയതിന്റെ ബില്ലാണ് ഇതിനൊപ്പം ഉണ്ടായിരുന്നതെന്നും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പികെ ജബ്ബാർ പറയുന്നു.
പഴയ ഫോട്ടോയുമായി പുതിയ ഉപകരണത്തിന്റെ ഫോട്ടോ മാച്ച് ആകുന്നില്ല. മാത്രമല്ല, മുറിയിലേക്ക് ഒരാൾ കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ഇത് ഏത് ദിവസമാണെന്ന് പരിശോധിക്കണമെന്നും പികെ ജബ്ബാർ പറഞ്ഞു.
വിദഗ്ധ സമിതിയാണ് ഉപകരണം കാണാതായെന്ന കാര്യം കണ്ടെത്തിയത്. എന്നാൽ, ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഡോ ഹാരിസ് പറഞ്ഞിരുന്നു. ഹാരിസിന്റെ മുറിയിൽ നിന്ന് ഉപകരണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേണമെന്നും പികെ ജബ്ബാർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.