Dr Shirley Vasu Passed Away: ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

കോഴിക്കോട്: ഡോ. ഷേർളി വാസു അന്തരിച്ചു. 68 വയസായിരുന്നു. ഷേർളി വാസു കേരളം കണ്ട മികച്ച ഫോറൻസിക് വിദഗ്ധരിലൊരാളാണ്. സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം സ്വകാര്യ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗം അധ്യക്ഷയായി പ്രവർത്തിക്കുകയായിരുന്നു.
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോഴിക്കോട് മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ പ്രമാദമായ പല കേസുകളിലും പോസ്റ്റുമോർട്ടം നടത്തിയത് ഷേർളി വാസു ആയിരുന്നു. സൗമ്യ കേസ് ഉൾപ്പെടെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലെയും ഫോറൻസിക് സർജൻ ഷേർളി വാസു ആയിരുന്നു.
പോസ്റ്റുമോർട്ടം ടേബിൾ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ വനിതാ ഫോറൻസിക് സർജനാണ് ഷേർളി വാസു. കേരള സർക്കാരിന്റെ വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് 2017ൽ ലഭിച്ചു. 1956ൽ തൊടുപുഴയിലാണ് ജനനം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ഫോറൻസിക് മെഡിസിനിൽ എംഡിയും പൂർത്തിയാക്കി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ 1982 മുതൽ അധ്യാപികയായിരുന്നു. 1996ൽ ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ, ഭീകരാക്രമണങ്ങളിലെ പരിക്കുകൾ എന്നീ വിഷയങ്ങളിൽ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി. 2001 മുതൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം മേധാവിയായി സേവനം അനുഷ്ഠിച്ചു. തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആയിരിക്കെ 2016ൽ ആണ് വിരമിച്ചത്. ഡോ. കെ ബാലകൃഷ്ണനാണ് ഭർത്താവ്. നന്ദന, നിതിൻ എന്നിവർ മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.