തിരുവനന്തപുരം: 2018 ഓഗസ്റ്റില്‍ കേരളം നേരിട്ട പ്രളയ൦ മനുഷ്യനിര്‍മ്മിതമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന പ്രചാരണം തെറ്റാണെന്നും പ്രളയത്തെ തിരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റാന്‍ പലരും ശ്രമിക്കുകയാണെന്നും അദ്ദേഹം പറയുന്നു.
പ്രളയത്തെതുടർന്ന് അമിതമായെത്തിയ വെള്ളത്തിന്‍റെ തോത് നിയന്ത്രിക്കാൻ ഡാമുകളെ ഉപയോഗിച്ചില്ലെന്ന അമിക്കസ്ക്യൂറി റിപ്പോർട്ടിലെ പരാമർശം വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാമാരിയാണ് പ്രളയത്തിനു കാരണമെന്നും പുതിയ കേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
മറ്റു രാജ്യങ്ങളിൽനിന്നും പ്രവാസികളിൽനിന്നും സഹായങ്ങൾ സമാഹരിക്കുന്നതിന് തടസ്സം സൃഷ്ടിച്ച രാഷ്ട്രീയ ശക്തികളാണ് തെറ്റായ പ്രചാരണങ്ങളുമായി രംഗത്തു വന്നിരിക്കുന്നത്.
നാടിനോടുള്ള താൽപര്യമല്ല, മറിച്ച് തിരഞ്ഞെടുപ്പുവേളയിൽ രാഷ്ട്രീയലാഭം നേടാനുള്ള ഇടപെടലാണെന്ന് പ്രബുദ്ധരായ മലയാളികൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.