)
തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ 4.10 ന് ദേവസ്വം ആനത്താവളത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ മാസം മുതൽ ആനയെ മദപ്പാടിൽ തളച്ചിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് മരുന്നുകൾ നൽകി. പുലർച്ചെ രണ്ടോടെ ശ്വാസതടസം അനുഭവപ്പെടുകയും ആന കിടക്കുകയും ചെയ്തു.
താമസിയാതെ അന്ത്യം സംഭവിച്ചു. 50 വയസ് പ്രായം കണക്കാക്കുന്ന ഗോപീകണ്ണനെ 25 ആം വയസ്സിൽ 2001 സെപ്റ്റംബർ മൂന്നിന് തൃശ്ശൂരിലെ വ്യവസായി ഗോപു നന്തിലത്താണ് ഗുരുവായൂരിൽ നടയിരുത്തിയത്. ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച ആനയോട്ടത്തിൽ ഒമ്പത് തവണ ജേതാവായിട്ടുണ്ട്. അവസാനമായി 2024 ലാണ് ജേതാവായത്.
37 ആനകളിൽ ഗോപീകണ്ണൻ ചെരിഞ്ഞതോടെ 36 ആനകളായി ചുരുങ്ങി. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഭരണസമിതി അംഗം സി. മനോജ്, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ എം.രാധ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. തുടർന്ന് സംസ്കാര ചടങ്ങുകൾക്കായി ആനയെ കോടനാടിലേക്ക് കൊണ്ടുപോകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.