)
തിരുവനന്തപുരം: തിരുവനന്തപുരത്ത് മലയോര മേഖലയിൽ ശക്തമായ മഴയെ തുടർന്ന് കനത്ത നാശനഷ്ടം. പൂവച്ചൽ പഞ്ചായത്തിലെ കാപ്പിക്കാട് പ്രദേശത്ത് കുന്നിടിഞ്ഞതിനെ തുടർന്ന് പാറ വീണ് വ്യാപക നാശനഷ്ടമുണ്ടായി. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടങ്ങൾ സംഭവിച്ചത്. കാപ്പിക്കാട് ഇറയാങ്കോട് നൗഫിയ മൻസിൽ നസീറിന്റെ വീടിന്റെ പിന്നിൽ പാറക്കല്ല് ഇടിഞ്ഞുവീണ് വീടിനു കേടുപാടുകൾ സംഭവിച്ചു.
സംഭവസമയത്ത് കുഞ്ഞുങ്ങൾ ഉൾപ്പെടെ വീട്ടുകാർ അകത്തുണ്ടായിരുന്നു. പാറ ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി ഓടിയതിനെ തുടർന്നാണ് വലിയ അപകടം ഒഴിവായത്. വീടിന്റെ പിന്നിലെ ജനലുകൾ പൂർണ്ണമായും തകർന്നു. ഭിത്തികളിൽ കേടുപാടുകൾ ഉണ്ടായി. ഇറയാങ്കോട് ജയയുടെ വീടിന് സമീപത്തും മണ്ണിടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു.
കാട്ടാക്കടയിൽ നിന്ന് അഗ്നിശമനസേന സംഘമെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. കാപ്പിക്കാട് ജംഗ്ഷന് സമീപം ചെറുതലയ്ക്കൽ ആലിയ മൻസിലിൽ സമീപമുള്ള പുരയിടത്തിലെ കപ്പത്തോട്ടത്തിൽ നിന്നുള്ള വെള്ളവും മണ്ണും വീടിനുള്ളിൽ കയറി. വീട്ടിലെ കാറും സ്കൂട്ടറും പകുതിയോളം മണ്ണിനടിയിലായി.
മഴക്കാലം തുടങ്ങുമ്പോഴേ സമീപത്തെ പുരയിടത്തിന്റെ ഉടമയോട് പരാതി ഉന്നയിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് ഇവർ പറഞ്ഞു. മണ്ണ് മാറ്റിയാൽ മാത്രമേ വാഹനങ്ങൾ പുറത്തെടുക്കാൻ കഴിയൂ. ഇറയാങ്കോട് കലുങ്കിന് സമീപം നസീമയുടെ വീട്ടിലും വെള്ളം കയറി. സംഭവസ്ഥലങ്ങൾ അരുവിക്കര എംഎൽഎ ജി. സ്റ്റീഫൻ സന്ദർശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.