ഫോണ്‍ വിളി വിവാദം; പരാതി പിന്‍വലിക്കണമെന്ന് യുവതിയുടെ ഹര്‍ജി

ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്ന് ആരോപിച്ച മുന്‍ മന്ത്രി ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശശീന്ദ്രനെതിരെ പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണ്. കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

Last Updated : Nov 10, 2017, 04:30 PM IST
ഫോണ്‍ വിളി വിവാദം; പരാതി പിന്‍വലിക്കണമെന്ന് യുവതിയുടെ ഹര്‍ജി

കൊച്ചി: ഫോണില്‍ അശ്ലീല സംഭാഷണം നടത്തിയെന്ന് ആരോപിച്ച മുന്‍ മന്ത്രി ശശീന്ദ്രനെതിരായ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന് പരാതിക്കാരി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശശീന്ദ്രനെതിരെ പരാതി നല്‍കിയത് പ്രത്യേക സാഹചര്യത്തിലാണ്. കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്‍പ്പായെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.

ഒരു സ്വകാര്യ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇതേ തുടര്‍ന്ന് ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് രാജി വെക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്‍റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. ചാനലിലെ മാധ്യമപ്രവര്‍ത്തകയെ ഉപയോഗിച്ചാണ് ഫോണ്‍ സംഭാഷണം ശേഖരിച്ചതെന്ന് പിന്നീട് ചാനല്‍ അധികൃതര്‍ കുറ്റസമ്മതം നടത്തിയിരുന്നു. കേസന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചാനലിലെ അഞ്ച് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. നേരത്തെ  ശശീന്ദ്രനെതിരായ ലൈംഗിക ആരോപണകേസ്  പിന്‍വലിക്കണമെന്ന വനിത മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി തിരുവനന്തപുരം സിജെഎം കോടതി തള്ളിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന വകുപ്പുകളുള്ളതിനാല്‍ കേസ് പിന്‍വലിക്കാകില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി.

Trending News