കൊച്ചി: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അമീറുൽ ഇസ്‌ലാമിനെ തിരിച്ചറിയില്‍ പരേഡിന് വിധേയനാക്കാന്‍ പൊലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ഇന്ന് 11 മണിക്ക് എറണാകുളം സിജെഎം കോടതിയിലാണ് അപേക്ഷ നല്‍കുന്നത്. സി.ജെ.എം കോടതി ചുമതലപ്പെടുന്ന മജിസ്ട്രേറ്റാകും തിരിച്ചറിയല്‍ പരേഡിന് കാക്കനാട് ജയിലിലെത്തുക.
അമീറുൽ ഇസ്‍ലാമിനെ പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ തിരിച്ചറിയല്‍ പരേഡിനാണ് മുന്‍ഗണനയെന്നും ഇതിനാലാണ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്തതെന്നും വ്യക്തമാക്കിയിരുന്നു.അതുകൊണ്ടുതന്നെ ഇതിനുള്ള നടപടി ക്രമങ്ങള്‍ വൈകിക്കേണ്ടെന്നാണ് തീരുമാനം. സാക്ഷികളെയും സമന്‍സ് അയച്ച് വരുത്തേണ്ടതിനാല്‍ തിങ്കളാഴ്ചയോ അല്ലെങ്കില്‍ ചോവാഴ്ചയോ ആകും തിരിച്ചറിയില്‍ പരേഡ് നടക്കുക. അറിയുന്നത്. ഇതിനുശേഷം മറ്റു തെളിവെടുപ്പുകൾക്കായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
അതേസമയം, അമീറുൽ ഇസ്‍ലാം താമസിച്ചിരുന്ന ലോഡ്ജിന്‍റെ ഉടമസ്ഥനെ കേസില്‍ ഉള്‍പെടുത്താന്‍ സാധ്യതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ചു തവണ ചോദ്യം ചെയ്തിട്ടും അമീര്‍ ഇവിടെ താമസിച്ചിരുന്ന കാര്യ ഇയാള്‍ പങ്കുവച്ചിരുന്നില്ല. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നായിരുന്നു ആദ്യതീരുമാനം. എന്നാൽ ലോഡിജിൽ താമസിക്കുന്നവരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കാത്തതിനാലാണ് വിവരം അറിയിക്കാൻ ഇയാൾക്ക് കഴിയാതിരുന്നതെന്ന്‍ പോലീസിന് ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസെടുക്കേണ്ടെന്നാണ് പൊലീസ് തീരുമാനം.