ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസ്: രണ്ടാം പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു

പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 

Last Updated : Mar 2, 2017, 06:41 PM IST
ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസ്: രണ്ടാം പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത കേസില്‍ രണ്ടാം പ്രതി സഞ്ജിത് വിശ്വനാഥന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. 

ജിഷ്ണു മരിച്ച ദിവസം കോളജ് പി.ആർ.ഒ ആയ സഞ്ജിത് കോളജിൽ ഉണ്ടായിരുന്നില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ ഇത് തെളിയിക്കുന്ന രേഖകളൊന്നും സമർപ്പിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല. 

നിരപരാധിത്വം തെളിയിക്കുന്ന ഒരു രേഖകളും പ്രതിഭാഗം ഹാജരാക്കിയിട്ടില്ലെന്നും അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കാൻ കഴിയില്ലെന്നും കോടതി അറിയിച്ചു. എന്നാൽ സഞ്ജിത് ഏത് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പ് കീഴടങ്ങണമെന്ന് വ്യക്തമാക്കിയിട്ടില്ല. 

പ്രതിക്ക് ജാമ്യം നൽകിയാൽ കേസിനെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചു. സാമ്പത്തികവും സാമൂഹികമായി ഉന്നത ബന്ധങ്ങൾ സൂക്ഷിക്കുന്ന വ്യക്തിയെന്ന നിലയിൽ സഞ്ജിത്തിന് ജാമ്യം നൽകിയാൽ അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി

Trending News