കോഴിക്കോട്: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വഞ്ചകനെങ്കിൽ മുഖ്യമന്ത്രി വഞ്ചകന് കഞ്ഞിവെച്ചവനെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
ഇതുവരെ സിപിഎം നേതാക്കളെല്ലാം ശിവശങ്കറിനെ ന്യായീകരിക്കുകയായിരുന്നുവെന്നും എന്നാൽ മന്ത്രി ജി. സുധാകരൻ ഇന്ന് നടത്തിയ പ്രസ്താവന ഒരുതരത്തിലുള്ള കുറ്റസമ്മതമാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. മാത്രമല്ല സുധാകരന്‍ ശിവശങ്കറിനെ ബലികൊടുത്ത് മുഖ്യമന്ത്രിയെ ന്യായീകരിക്കുകയാണ്.
Also read: കൊറോണക്കെതിരെ പോരാട്ടം; ഡോക്ടറുടെ ഫെയ്സ്ബുക് പോസ്റ്റ് വൈറലാകാൻ കാരണമിതാണ്..!
ശിവശങ്കര്‍ രാജ്യദ്രോഹ കുറ്റം ചെയ്തത് മുഖ്യമന്ത്രി അറിയാതെയാണെങ്കില്‍ 12 ദിവസം എന്തിനാണ് അയാളെ സ്ഥാനത്ത് നിലനിര്‍ത്തിയതെന്നും സ്വപ്നയുമായി ശിവശങ്കറിന് മാത്രമല്ല മുഖ്യമന്ത്രിക്കും ബന്ധമുണ്ടെന്ന അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് വന്ന സ്ഥിതിക്ക് മുഖ്യമന്ത്രി എങ്ങനെ വിശുദ്ധനാകുമെന്നും സുരേന്ദ്രൻ ചോദിച്ചു.
Also read: ജർമ്മനിയിൽ വ്യഭിചാരശാലകൾ തുറക്കാം, പക്ഷേ സെക്സ് പാടില്ല..!
മാത്രമല്ല രാമായണ മാസത്തില്‍ രക്ഷസന്‍മാര്‍ക്ക് ശക്തിക്ഷയമുണ്ടാകുമെന്ന് സുധാകരന്‍ മനസിലാക്കണമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. ഇന്ത്യയുടെ വീരജവാന്‍മാരെ അതിര്‍ത്തിയില്‍ ക്രൂരമായി കൊലചെയ്ത ചൈനയെ മന്ത്രി മഹത്വവല്‍കരിച്ചത് അപലപനീയമാണെന്നും. സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വയം ന്യായീകരിക്കുന്ന സി.പി.എം ജലീലിനെ അതില്‍ നിന്ന് ഒഴിവാക്കിയതെന്തിനാണെന്നും ജലീല്‍ തെറ്റ് ചെയ്‌തെന്ന് പാര്‍ട്ടിക്ക് ബോധ്യമായതുകൊണ്ടാണോ ലഘുലേഖയില്‍ ന്യായീകരിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.