തിരുവനന്തപുരം: ബാബറി മസ്ജിദ് കേസിൽ (Babri Masjid case) മൂന്ന് പതിറ്റാണ്ടു കാലത്തെ വേട്ടയാടൽ ഇന്നവസാനിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ (K.Surendran). കപട മതേതര രാഷ്ട്രീയക്കാരും കോൺഗ്രസുകാരും ബിജെപി (BJP) ക്കെതിരെ നടത്തിയ നുണ പ്രചാരണങ്ങളെല്ലാം ഈ വിധിയോടെ പൊളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
Also read: Babri Masjid verdict: ഗൂഡാലോചനയ്ക്ക് തെളിവില്ല; എല്ലാ പ്രതികളേയും വെറുതെ വിട്ടു
എൽ കെ അദ്വാനി (LK Advani) അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കളെ കരിവാരിത്തേച്ചവരുടെ മുഖത്തേറ്റ അടിയാണ് ഈ വിധിയെന്ന് പറഞ്ഞ കെ സുരേന്ദ്രൻ തർക്ക മന്ദിരത്തിന്റെ പേരിൽ രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചതിന് കോൺഗ്രസ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
തർക്കമന്ദിരം തകർത്ത സംഭവം ആസൂത്രിതമല്ലെന്ന ബിജെപിയുടെ നിലപാട് കോടതി അംഗീകരിച്ചുവെന്ന് പറഞ്ഞ സുരേന്ദ്രൻ ഇതോടെ വിദ്വേഷ പ്രചരണം നടത്തിയ മതേതര രാഷ്ട്രീയ പാർട്ടികളുടെ മുഖംമൂടി അഴിഞ്ഞു വീണുവെന്നും പറഞ്ഞു.