)
പത്തനംതിട്ട: കണ്ണൂരിൽ അഴിമതി ആരോപണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത എഡിഎം കെ നവീൻ ബാബുവിൻ്റെ കുടുംബം മാനനഷ്ട കേസ് ഫയൽ ചെയ്തു. 65 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്കും, കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനും എതിരെയാണ് ഹർജി നൽകിയത്. നവീൻ ബാബുവിനെ അഴിമതിക്കാരൻ എന്ന് പൊതു സമൂഹത്തിൽ തെറ്റായി ചിത്രീകരിച്ചതിനാണ് കുടുംബം കേസ് നൽകിയത്. ഹർജി നൽകിയതിനെ തുടർന്ന പത്തനംതിട്ട സബ് കോടതി ഇരുവർക്കും നോട്ടീസ് അയച്ചു. നവംബർ 11 ന് ഹർജി പരിഗണിക്കും.
2024 ഒക്ടോബർ 15 കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ വെച്ചാണ് എഡിഎം കെ നവീൻ ബാബു ആത്മഹത്യ ചെയ്തത്. തലേ ദിവസം, നവീൻ ബാബു സ്ഥലം മാറി പോകുന്നതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ അദ്ദേഹത്തിന് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ചടങ്ങിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ ക്ഷണമില്ലാതെ കയറി വരികയും അഴിമതി ആരോപണം നടത്തുകയും ചെയ്തിരുന്നു. ദിവ്യയുടെ ആരോപണത്തിൽ മനംനൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തത് എന്നാണ് കുടുംബം ആരോപിച്ചത്. തുടർന്ന് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ദിവ്യയുടെ പേരിൽ പൊലീസ് കേസെടുത്തു. ദിവ്യക്ക് എതിരായ പ്രതിക്ഷേധം കനത്തതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തു നിന്നും ദിവ്യ രാജി വെച്ചു. ടി.വി. പ്രശാന്ത് ഉന്നയിച്ച കൈക്കൂലി ആരോപണം അന്വേഷണ സംഘം തള്ളിയെങ്കിലും ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ തയാറായില്ല. അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തലിൽ കുടുംബം തൃപ്തരല്ലാത്തതിനാൽ തുടർ ഹർജികൾ കോടതിയിൽ നൽകിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.