)
കോഴിക്കോട്: യെമനിൽ വധശിക്ഷ വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ മാറ്റിവച്ചതിൽ പ്രതികരണവുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ നിർണായ ഇടപെടൽ നടത്തിയ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ യെമനിലെ മതപണ്ഡിതരുമായി ചർച്ച നടത്തിയിരുന്നു.
താൻ ഇടപെട്ടത് മനുഷ്യനെന്ന നിലയിലാണ്. മനുഷ്യന് വേണ്ടി ഇടപെടണമെന്നാണ് യെമനിലെ മതപണ്ഡിതരോട് ആവശ്യപ്പെട്ടത്. ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മൻ ഏറ്റെടുത്തിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. തുടർന്നും വിഷയത്തിൽ ഇടപെടും. പ്രധാനമന്ത്രിയുടെ ഓഫീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു
യെമനിലെ ജനതയ്ക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താൻ ബന്ധപ്പെട്ടതെന്ന് കാന്തപുരം വ്യക്തമാക്കി. അവർ ആ രാജ്യത്തെ മുഴുവൻ ജനങ്ങളും സ്വീകരിക്കുന്ന ആളുകളാണെന്നും അദ്ദേഹം വ്യക്തമാക്കി. യെമൻ പൗരൻ തലാലിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് നിമിഷ പ്രിയ.
വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് വിധി നടപ്പാക്കുന്നത് മരവിപ്പിച്ചത്. 2017 ജൂലൈ 25ന് ആണ് യെമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷ പ്രിയ അമിത ഡോസ് മരുന്ന് നൽകി കൊലപ്പെടുത്തിയത്.
മൃതദേഹം വീടിന് മുകളിലെ ജലസംഭരണിയിലാണ് ഒളിപ്പിച്ചത്. സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായം വാഗ്ദാനം ചെയ്ത തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് കൊല നടത്തിയതെന്നാണ് നിമിഷ പ്രിയ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.