Karuvannur Bank Scam: സിപിഎമ്മും പ്രതി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇഡി

28 പേരെ കൂടി ഉൾപ്പെടുത്തിയതോടെ 83 പേരാണ് ഇപ്പോൾ ആകെ പ്രതി പട്ടികയിലുള്ളത്.   

Written by - Zee Malayalam News Desk | Last Updated : May 26, 2025, 06:13 PM IST
  • നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇഡിയുടെ നടപടി സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
  • സിപിഎം നേതാക്കൾക്ക് പുറമെ സിപിഎമ്മും പ്രതിപ്പട്ടികയിലുൾപ്പെട്ടത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ആശങ്കയുണ്ട്.
Karuvannur Bank Scam: സിപിഎമ്മും പ്രതി; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇഡി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ടാം ഘട്ട കുറ്റപത്രം സമർപ്പിച്ച് ഇഡി. എറണാകുളം പിഎംഎൽഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർ​ഗീസ്, മുൻ മന്ത്രി എ.സി. മൊയ്തീൻ, കെ. രാധാകൃഷ്ണൻ എംപി എന്നിവർക്കുപുറമേ സിപിഎമ്മിനെയും പ്രതിചേർത്തിട്ടുണ്ട്. 83 പേരാണ് ഇപ്പോൾ പ്രതി പട്ടികയിലുള്ളത്. 

Add Zee News as a Preferred Source

തട്ടിപ്പിലൂടെ 180 കോടി രൂപ പ്രതികൾ തട്ടിയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപിച്ചത്. തുടർന്ന് പ്രതികളിൽ നിന്ന് 128 കോടി രൂപയാണ് കണ്ടുകെട്ടിയത്. 

Also Read: Kerala Weather Forecast: അതിതീവ്ര മഴയിൽ ദുരിതം: ശക്തമായ കാറ്റും, മലയിടിച്ചിൽ ഭീഷണിയും; റെഡ് അലർട്ട് തുടരും...

അതേസമയം നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇഡിയുടെ നടപടി സിപിഎമ്മിനെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. സിപിഎം നേതാക്കൾക്ക് പുറമെ സിപിഎമ്മും പ്രതിപ്പട്ടികയിലുൾപ്പെട്ടത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ആശങ്കയുണ്ട്. സിപിഎം തൃശൂർ മുൻ ജില്ലാ സെക്രട്ടറി എം.എം. വർ​ഗീസ്, മുൻ മന്ത്രി എ.സി. മൊയ്ദീൻ, കെ. രാധാകൃഷ്ണൻ എംപി എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. 
ഇതിന് പിന്നാലെയാണ് കുറ്റപത്രം സമർ‌പ്പിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News