തിരുവനന്തപുരം: പതിന്നാലാം കേരള നിയമസഭയുടെ 11-ാം സമ്മേളനത്തിന് ഇന്ന് തുടക്കം.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സജി ചെറിയാൻ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ സഭയിലെ ചോദ്യോത്തരവേളയ്ക്കു ശേഷമായിരുന്നു സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തത്. ചെങ്ങന്നൂർ എംഎൽഎയായിരുന്ന കെ.കെ. രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് സജി ചെറിയാൻ നിയമസഭാംഗമായത്.
എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടിയ സജി ചെറിയൻ വന്‍ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി ഡി. വിജയകുമാറും എൻഡിഎ സ്ഥാനാർഥി പി.എസ്. ശ്രീധരൻപിള്ളയുമായിരുന്നു മുഖ്യ എതിരാളികൾ
സഭയിൽ ചോദ്യോത്തരവേളയില്‍ സോഷ്യൽ മീഡിയാ ദുഷ്പ്രചാരണങ്ങളിൽ സമൂഹം ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പോക്സോ കേസുകളിലും സ്ത്രീകൾക്കെതിരായ കേസുകളിലും വിചാരണ വൈകുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളിൽ പറഞ്ഞു.
ഇന്നാരംഭിച്ച നിയമാസഭ സമ്മേളനം ജൂൺ 21 വരെ തുടരും. 12 ദിവസമാണ് സഭ ചേരുക.