സര്‍ക്കാറിന് ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശമില്ല, പി. കെ. കുഞ്ഞാലിക്കുട്ടി

സംസ്ഥാന സര്‍ക്കാറിന്‍റെ  തണലില്‍ കള്ളക്കടത്തുകാരും അഴിമതിക്കാരും പടര്‍ന്ന് പന്തലിച്ചെന്ന് മുസ്ലീം  ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. 

Last Updated : Aug 4, 2020, 02:01 PM IST
  • സകല മേഖലകളിലും പരാജയപ്പെട്ട ഇടത് സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്ന്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി
  • പ്രതിപക്ഷം ഉയര്‍ത്തിയ കാര്യങ്ങളെല്ലാം നല്ലതിനായിരുന്നെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു.
സര്‍ക്കാറിന് ഭരണത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശമില്ല, പി. കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാന സര്‍ക്കാറിന്‍റെ  തണലില്‍ കള്ളക്കടത്തുകാരും അഴിമതിക്കാരും പടര്‍ന്ന് പന്തലിച്ചെന്ന് മുസ്ലീം  ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. 

സകല മേഖലകളിലും പരാജയപ്പെട്ട ഇടത് സര്‍ക്കാറിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും  അദ്ദേഹം പറഞ്ഞു. ക്രെഡിറ്റ് മാത്രം ലക്ഷ്യം വെച്ചുള്ള നടപടി കാരണം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പിടിവിട്ടെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ആര്‍.എസ്.എസ് ആക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം ഉയര്‍ത്തിയ കാര്യങ്ങളെല്ലാം നല്ലതിനായിരുന്നെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പൊലീസ് രാജ് മാത്രമാണ് പ്രതിരോധ പ്രവര്‍ത്തനം എന്നാണ് സര്‍ക്കാര്‍ ധരിച്ചിരിക്കുന്നത്. റാങ്ക് ജേതാക്കളെ നോക്കുകുത്തിയാക്കി സര്‍ക്കാര്‍ ജോലികളില്‍ സ്വന്തക്കാരെ അനധികൃതമായി തിരുകികയറ്റുകയാണ്. പി.എസ്.സി വഴി നിയമനം കാത്തുകഴിയുന്ന ആയിരങ്ങളെയാണ് ഇങ്ങനെ വഴിയാധാരമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസും സര്‍ക്കാര്‍ അഴിമതിയും CBI അന്വേഷിക്കുക, മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ UDF നടത്തുന്ന  'സ്പീക് അപ് കേരള' ക്യാമ്പയിനിന്‍റെ  ഭാഗമായി നടത്തിയ സത്യഗ്രഹസമരത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Trending News