)
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ പുഴകൾ നിറഞ്ഞൊഴുകുന്നു. ഇതേ തുടർന്ന് വിവിധയിടങ്ങളിൽ അപകടം. പാലക്കാട് കുന്തിപ്പുഴയിൽ അകപ്പെട്ട അമ്മയെയും മകളെയും രക്ഷപ്പെടുത്തി. പാലക്കാട് മണ്ണാർക്കാട് കൈതച്ചിറ മാസപറമ്പിൽ സ്വദേശിയായ അമ്മയും കുഞ്ഞുമാണ് അപകടത്തിൽപെട്ടത്. ഇവരെ ദർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട് വയസുകാരൻ അപകടത്തിൽ പെട്ടു. പുത്തിഗെ കൊക്കച്ചാലിൽ സാദത്തിന്റെ മകൻ സുൽത്താനാണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് കുട്ടിക്കായി തെരച്ചിൽ നടത്തുകയാണ്. അതേസമയം ആലപ്പുഴ കടലിൽ ഇന്നലെ കാണാതായ 15കാരൻ്റെ മൃതദേഹം കരക്കടിഞ്ഞു. ആലപ്പുഴ സ്വദേശി ഡോൺ (15) ന്റെ മൃതദേഹമാണ് പുറക്കാട് തീരത്ത് നിന്ന് ലഭിച്ചത്. ഇന്നലെ വൈകിട്ട് എട്ട് പേരടങ്ങുന്ന സംഘം അപകടത്തിൽപെടുകയായിരുന്നു. ഡോണിന്റെ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് മഴ കനക്കുന്നതിനെ തുടർന്ന് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങുകയോ നദി മുറിച്ചു കടക്കുകയോ ചെയ്യാൻ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നുമാണ് നിർദ്ദേശം. അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാൻ തയ്യാറാവുകയും വേണമെന്നും നിർദ്ദേശമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.