)
കൊച്ചി/കോഴിക്കോട്: കോഴിക്കോട് സ്വദേശികളായ ട്രാന്‍സ് ദമ്പതിമാരുടെ നിയമ പോരാട്ടത്തിന് ചരിത്ര വിജയം. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ, അച്ഛന് എന്നതിന് പകരം മാതാപിക്കാള്‍ എന്ന് രേഖപ്പെടുക്കണം എന്നതായിരുന്നു ഇവരുടെ ആവശ്യം. അമ്മയുടേയും അച്ഛന്റേയും പേര് പ്രത്യേകമായി കൊടുക്കരുത് എന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
ഇവരുടെ ഹര്‍ജിയില്‍ നിര്‍ണായക ഉത്തരവാണ് കേരള ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. ഇവരുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്, അമ്മ എന്ന കോളങ്ങള്‍ക്ക് പകരം മാതാപിതാക്കള്‍ എന്നത് മതി എന്നാണ് ഹൈക്കോടതി വിധി. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ് ദമ്പതിമാരായ സഹദും സിയയും ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് നിര്‍ണായക ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.
സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിക്കുന്ന ആളാണ് സഹദ്. പുരുഷനായി ജനിച്ച്, സ്ത്രീയായി ജീവിക്കുന്ന ആളാണ് സിയ. സഹദ് ആണ് കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷം കോഴിക്കോട് കോർപ്പറേഷൻ നൽകിയ ജനന സർട്ടിഫിക്കറ്റാണ് രണ്ട് വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിലേക്ക് നീങ്ങിയത്. കുഞ്ഞിനെ പ്രസവിച്ചത് സഹദ് ആണെങ്കിലും അച്ഛന്റെ സ്ഥാനത്ത് സഹദിന്റെ പേര് നൽകാനാണ് ആഗ്രഹിക്കുന്നത് എന്ന് സിയ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ നേരെ തിരിച്ചായിരുന്നു സംഭവിച്ചത്.
ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്ന പ്രത്യേക കോളങ്ങൾക്ക് പകരം മാതാപിതാക്കൾ എന്ന് മതിയാകും എന്നാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി. സസഹദ്- സിയ ദമ്പതിമാർക്ക് മാത്രമല്ല, പല ട്രാൻസ് ജെൻഡർ ദമ്പതിമാർക്കും ഈ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.