)
തിരുവന്തപുരം: സംസ്ഥാനത്ത് ശമനമില്ലാതെ മഴ. എട്ട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അതീവ ജാഗ്രത മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണുള്ളത്. വടക്കൻ ജില്ലകളിൽ കനത്ത ജാഗ്രത നിര്‍ദേശമാണ് നൽകിയിരിക്കുന്നത്. നാളെ എല്ലാ ജില്ലകളിലും യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കാലവർഷക്കെടുതിയിൽ ഇന്ന് അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തത്. മൂന്ന് പേരെ കാണാതായി. 14 ജില്ലകളിലും തീവ്രമഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി രണ്ട് പേർ മരിച്ചു. പുല്ലുവിള സ്വദേശികളായ തഥയൂസ്, സ്റ്റെല്ലസ് എന്നിവരാണ് മരിച്ചത്. എറണാകുളം തിരുമാറാടിയിൽ മരം വീണ് 85 കാരി മരിച്ചു. ഇവർ തൊഴിലുറപ്പ് തൊഴിലാളിയാണ്. നമ്പത്ത് ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
ശക്തമായ മഴയിൽ മരംവീണ് നിരവധി വീടുകളാണ് തകർന്നത്. നിരവധി സ്ഥലത്ത് വൈദ്യുതി പോസ്റ്റുകൾ തകർന്നുവീണു. റെയിൽവേ ട്രാക്കുകളിൽ മരങ്ങൾ വീണ് ട്രെയിനുകൾ വൈകിയോടുന്നു.
മഴ കനത്തതിനെ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നു. പത്തനംതിട്ട ജില്ലയിലെ മണിമലയാർ, അച്ചൻകോവിലാർ, പമ്പ, കാസർകോട് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം പുഴ, ഉപ്പള എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മൂവാറ്റുപുഴയാർ, പെരുമ്പ, കുപ്പം നദി, കാര്യങ്കോട് നദി, പള്ളിക്കൽ, കോട്ടയം ജില്ലയിലെ മീനച്ചിലാറ്, കോരപ്പുഴ, വാമനപുരം, കബനി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.