)
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തകർന്നുവീണ കെട്ടിടം അടച്ചിട്ടിരിക്കുന്നതാണെന്നും ഉപയോഗിക്കുന്നതല്ലെന്നും പ്രസ്താവന നടത്തിയത് ആരോഗ്യമന്ത്രിയാണ്. അതിനാൽ, മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവച്ച് ഇറങ്ങിപ്പോകണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നത് ഇന്ന് രാവിലെയും ആ കെട്ടിടത്തിൽ നിരവധി പേർ പോകുകയും ശുചിമുറി ഉപയോഗിക്കുകയും ചെയ്തുവെന്നാണ്. എന്നിട്ടും എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് അതിനകത്ത് ആരും ഇല്ലെന്നും കെട്ടിടം ഉപയോഗിക്കുന്നതല്ലെന്നും മന്ത്രിമാർ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ചോദിച്ചു.
രക്ഷാപ്രവർത്തനം നടക്കാതെ പോയതും ഒരു കുടുംബത്തിന് അമ്മയെ നഷ്ടപ്പെട്ടതും മന്ത്രിമാരുടെ ഒരു പ്രഖ്യാപനം മൂലമാണ്. നഷ്ടപ്പെട്ടത് ഒരു ജീവനാണ്. മന്ത്രിക്ക് ഇതിന്റെ ഉത്തരവാദിത്തമുണ്ട്. ആരോഗ്യമന്ത്രിയുടെ ജോലി ആരെങ്കിലും തയ്യാറാക്കി നൽകുന്ന നറേറ്റീവ് പറയുകയെന്നത് മാത്രമാണ്. മന്ത്രിയുടെ നിലപാട് മൂലം അത്യാസന്ന ഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്താൻ പോലും സാധിച്ചില്ല. ആരോഗ്യമന്ത്രി ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവച്ച് പോകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
സർജിക്കൽ ഉപകരണങ്ങളും ആവശ്യത്തിന് ജീവനക്കാരും മരുന്നും ഇല്ലാതെ ആരോഗ്യ വകുപ്പനെ വെന്റിലേറ്ററിൽ ആക്കിയ മന്ത്രിയാണ് ഇത്. അവർ ആരോഗ്യ രംഗം അലങ്കോലമാക്കിയതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. 15 വർഷം മുൻപുള്ള കാര്യങ്ങളാണ് ഈ സാഹചര്യത്തിൽ അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. മന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ തെറ്റാണ് സംഭവിച്ചിരിക്കുന്നത്. ആരോഗ്യ രംഗത്തെക്കുറിച്ച് പിആർ പ്രൊപ്പഗാൻഡ തയ്യാറാക്കി ഇല്ലാക്കഥകൾ ആണ് മന്ത്രി പ്രചരിപ്പിക്കുന്നതെന്നും ആരോഗ്യ രംഗത്തിന്റെ യഥാർഥ സ്ഥിതി ജനങ്ങൾക്ക് അറിയാമെന്നും വിഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.