CM Pinarayi Vijayan: ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജിലേക്ക് പോയിട്ടുണ്ടെന്നും അവരുടെ സന്ദർശനത്തിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്തതാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിച്ചത്. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ഇലക്ട്രിക്കൽ ഇൻസ്പെക്ടേഴ്സിന്റെ അന്വേഷണം നടത്തേണ്ടതുണ്ട്.
ഈ അന്വേഷണത്തിന് ശേഷം മാത്രമേ കൃത്യമായ കാര്യം കണ്ടെത്താനാകൂ. ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിന് ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അതേസമയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലുണ്ടായ തീപിടിത്തത്തിനിടെ അഞ്ച് പേർ മരിക്കാനിടയായ സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. വെസ്റ്റി ഹിൽ സ്വദേശി ഗോപാലൻ (65), വടകര സ്വദേശി സുരേന്ദ്രൻ (59), കൊയിലാണ്ടി സ്വദേശി ഗംഗാധരൻ (70) എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തത്. ബന്ധുക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. അത്യാഹിത വിഭാഗത്തിലെ യുപിഎസ് റൂമിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് നാല് നിലകളിലേക്ക് കനത്ത പുക വ്യാപിച്ചിരുന്നു. ഇതിനിടെയാണ് അഞ്ച് മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്ക് മാറ്റിയത്.
പശ്ചിമ ബംഗാൾ സ്വദേശി ഗംഗ (34), വയനാട് മേപ്പാടി സ്വദേശി നസീറ (44) എന്നിവരുടെ മൃതദേഹങ്ങളും മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. അപകടത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണോ ഇവർ മരിച്ചതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതർ നിലവിൽ അറിയിച്ചിരിക്കുന്നത്. അഞ്ച് പേരുടെയും മൃതദേഹങ്ങൾ ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. മരണത്തെ സംബന്ധിച്ച് ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.